newsroom@amcainnews.com

വീടുകളിൽ അതിക്രമിച്ച് കയറി മോഷണം; നടത്തിയത് 16 ഓളം മോഷണങ്ങൾ, പ്രതിക്കായി തിരച്ചിൽ തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് വാൻകുവർ പോലീസ്

വാൻകുവർ: നിരവധി മോഷണക്കേസുകളിൽ പ്രതിയായി ഒളിവിൽ പോയയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് വാൻകുവർ പോലീസ്. നഗരത്തിന്റൈ വെസ്റ്റ് സൈഡിലാണ് മോഷണങ്ങൾ നടന്നിട്ടുള്ളത്. വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി ഒളിവിലായതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വീടുകൾ സുരക്ഷിതമാക്കേണ്ടതാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പുറത്തുപോകുമ്പോൾ വീടുകളുടെ വാതിലുകളും ജനലുകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും വിപിഡി മുന്നറിയിപ്പ് നൽകി.

ജനുവരി മുതൽ 16 ഓളം മോഷണങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതി 30 വയസ് തോന്നിക്കുന്ന ഏഷ്യൻ വംശജനായ യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഓക്ക് സ്ട്രീറ്റിനും എൽമെം സ്ട്രീറ്റിനും ഇടയിലാണ് എല്ലാ മോഷണങ്ങളും നടന്നിരിക്കുന്നത്. രാത്രി വൈകിയോ അതിരാവിലെയോയാണ് വീടുകളിൽ കയറി മോഷണം നടത്തുന്നത്. പലപ്പോഴും വീട്ടുകാർ വീടുകളിലുണ്ടാകും. വീടുകളിൽ തുറസ്സായ സ്ഥലത്ത് വെച്ചിരിക്കുന്ന പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ആണ് ഇയാൾ മോഷ്ടിക്കുന്നത്. ലക്ഷ്യമിടുന്ന പ്രദേശങ്ങളിലേക്ക് കാൽനടയായാണ് ഇയാൾ സഞ്ചരിച്ചിരുന്നത്.

മോഷണ സമയത്ത് പ്രതി നീല കയ്യുറകളും മാസ്‌കും ധരിച്ചിരുന്നു. ഇരുണ്ട ബേസ്‌ബോൾ തൊപ്പി, ഇരുണ്ട ഹുഡഡ് ജാക്കറ്റ്, പാന്റ്‌സ്, റണ്ണിംഗ് ഷൂസ് എന്നിവയും പ്രതി ധരിച്ചിരുന്നു. അതിക്രമിച്ച് വീടുകളിൽ മോഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 911 ൽ വിളിച്ച് അറിയിക്കുകയോ അല്ലെങ്കിൽ 604-717-0610 എന്ന നമ്പറിൽ പോലീസിനെ വിവരമറിയിക്കുകയോ ചെയ്യണമെന്ന് അധികൃതർ പറഞ്ഞു.

You might also like

സ്തനാർബുദ നിർണ്ണയം ഇനി കൂടുതൽ എളുപ്പം; മാനിറ്റോബ സർവ്വകലാശാലയുടെ പുതിയ കണ്ടെത്തൽ

11 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ജപ്പാനിലെ കാട്ടുതീ അണച്ചു; 30 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ദുരന്തം

കാൽഗറിയിൽ കാറിനുള്ളിൽ രണ്ട് കുട്ടികൾ മരിച്ച നിലയിൽ: ഒരാൾ കസ്റ്റഡിയിൽ

ആൽബർട്ടയിൽ വിദേശ ഇടപെടൽ: വിഘടനവാദം പ്രോത്സാഹിപ്പിക്കാൻ വ്യാജപ്രചാരണമെന്ന് റിപ്പോർട്ട്

കാനഡയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ പരിശീലന കേന്ദ്രം വരുന്നു: ഫുട്ബോൾ പ്രേമികൾക്ക് ആവേശം

33,000 താൽക്കാലിക ജീവനക്കാർക്ക് സ്ഥിരതാമസത്തിന് (PR) വഴിതുറന്ന് ഓട്ടവ

Top Picks for You
Top Picks for You