newsroom@amcainnews.com

ഹാൻ്റാവൈറസ് വ്യാപനം: മൂന്ന് പേർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്; സ്ഥിതി നിയന്ത്രണവിധേയമെന്ന് ലോകാരോഗ്യ സംഘടന

ഓട്ടവ: ഹാൻ്റാ വൈറസ് പടർന്നുപിടിച്ച ‘എംവി ഹോണ്ടിയസ്’ എന്ന വിനോദസഞ്ചാര കപ്പലുമായി ബന്ധപ്പെട്ട് മൂന്ന് കാനഡക്കാർ നിരീക്ഷണത്തിലാണെന്ന് ഫെഡറൽ അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് മുൻപേ ഇറങ്ങിയവരും അവരുമായി വിമാനത്തിൽ സമ്പർക്കമുണ്ടായ ആളുമാണ് ഇപ്പോൾ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നത്. ഒന്റാരിയോയിൽ നിന്നുള്ള രണ്ട് പേരും കെബെക്കിൽ നിന്നുള്ള ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങൾ കാണിച്ച കാനഡക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ  കൗൺസിലർ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി.

കപ്പലിൽ ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതേ സമയം ഹാൻ്റാവൈറസ് കോവിഡ്-19 പോലെ പടരുന്ന ഒന്നല്ലെന്നും അതിനാൽ മറ്റൊരു മഹാമാരിയെ ഭയപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്‌ദ്ധർ വ്യക്തമാക്കി. ദക്ഷിണ അമേരിക്കയിൽ കാണപ്പെടുന്ന ‘ആൻഡീസ് വൈറസ്’ ആണ് ഈ ഔട്ട്ബ്രേക്കിന് കാരണം. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെങ്കിലും, വളരെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഇത് സംഭവിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി, നിലവിൽ കപ്പൽ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുകയാണ്. അവിടെ കപ്പൽ അടുക്കുന്നതോടെ യാത്രക്കാരെ കർശനമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. കപ്പലിൽ നാല് കനേഡിയൻമാർ ഉള്ളതായാണ് വിവരം. ഇവരുമായി കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

You might also like

ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്

സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും കാനഡയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് മാർക്ക് കാർണി

കാനഡ സ്ട്രോങ് പാസ്: സൗജന്യ പ്രവേശനം ഒരുക്കി ബാൻഫ് നാഷണൽ പാർക്ക്

എഡ്മിന്‍റനിൽ കനത്ത മഴ: ജനജീവിതം സ്തംഭിച്ചു, ജാഗ്രതാനിർദ്ദേശം

കാലാവസ്ഥാ വ്യതിയാനം: ആൽബർട്ടയിൽ ഇൻഷുറൻസ് നിരക്കുകളിൽ വൻ വർധന

റിയാദിലുണ്ടായ ഫ്ലാറ്റ് അഗ്നിബാധയിൽ ഗർഭിണിയായ സുഡാനി സ്വദേശിനിയും നാല് മക്കളും ശ്വാസംമുട്ടി മരിച്ചു

Top Picks for You
Top Picks for You