ഡാലസിലെ കെഎല്‍ റിക്കാര്‍ഡോ അപ്പാര്‍ട്ട്മെൻ്റിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപ്പാര്‍ട്ട്മെൻ്റ് പരിസരത്ത് നടന്നുവന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പൊട്ടിയതാണ് ദുരന്തത്തിന് കാരണമായത്. പൈപ്പ് ലൈന്‍ തകര്‍ന്നതിനെത്തുടര്‍ന്ന് വന്‍തോതില്‍ വാതകച്ചോര്‍ച്ച ഉണ്ടാവുകയും, ഇത് ശക്തമായ സ്ഫോടനത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ രണ്ട് നിലകളുള്ള അപ്പാര്‍ട്ട്മെൻ്റ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. നൂറ്റിയിരുപതോളം അഗ്നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള വിപുലമായ തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തുനിന്നും മറ്റ് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അടിയന്തരമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.






