ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി കളംനിറഞ്ഞ ലയണൽ മെസ്സി എന്ന സൂപ്പർ താരത്തിന്‍റെ തണലിൽ അൾജീരിയക്കെതിരെ വിജയക്കൊടി പാറിച്ച് അർജന്റീന. ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയ താരം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി നേടി ഹാട്രിക്ക് പൂർത്തിയാക്കി. ഇതോടെ 16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മിറോസ്‌ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. ഒപ്പം അർജന്റീന ജഴ്സിയിൽ മെസ്സിക്ക് 120 ഗോളായി.
17, 60, 76 മിനിറ്റുകളിലാണ് അർജന്റീനയുടെയും മെസ്സിയുടെയും ഗോളുകൾ പിറന്നത്. മത്സരത്തിൽ ഇരുടീമുകളും ആവേശകരമായ തുടക്കമാണ് കാഴ്ചവെച്ചത്. കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ മെസ്സി പന്ത് വലയിലെത്തിച്ചെങ്കിലും ലൈൻസ്മാൻ ഓഫ്സൈഡ് വിളിച്ചതോടെ ആരാധകർ നിരാശരായി. തൊട്ടുപിന്നാലെ ഏഴാം മിനിറ്റിൽ ഫാരെസ് ചൈബിയിലൂടെ അൾജീരിയ അർജന്റീനയുടെ വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡാണെന്ന് കണ്ടെത്തി ഗോൾ നിഷേധിച്ചു.






