newsroom@amcainnews.com

വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, അനുയായികൾ വഴി നിരന്തരം ബുദ്ധിമുട്ടിച്ചു; മുൻ സിഐടിയു നേതാവ് 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മുൻ സിഐടിയു നേതാവ് കരകുളം മുല്ലശ്ശേരി മുക്കോല ജംക്ഷനിൽ മേലെ പതിയനാട്ടു വീട്ടിൽ ബിനു എന്ന സനൽ കുമാറിനെ കോടതി വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കു ശിക്ഷിച്ചു. പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.

തന്റെ വീടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന യുവതിയെ തന്റെ തന്നെ അനുയായികളെ വിട്ട് പ്രതി മനഃപൂർവം ബുദ്ധിമുട്ടിക്കുകയായിരുന്നു. ഇതിനുശേഷം പ്രശ്നം പരിഹരിച്ചു തരാമെന്നും കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. എതിർക്കാൻ ശ്രമിച്ച യുവതിയുടെ ഷാൾ കൊണ്ട് അവരെ കെട്ടിയിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കാട്ടായിക്കോണംം ജെ.കെ. അജിത് പ്രസാദ് ഹാജരായി.

You might also like

കാഴ്ച്ചക്കാരിൽ ആവേശം വാരി വിതറി ഐപിഎൽ 2026

ടൊറന്റോയെ നടുക്കിയ ക്രൂരമായ കൂട്ടബലാത്സംഗം; ബോധരഹിതയായ യുവതിയെ പീഡിപ്പിച്ച രണ്ട് പ്രതികൾക്കും കഠിനശിക്ഷ വിധിച്ച് കോടതി

നിക്ഷേപകരെ ലക്ഷ്യമിട്ട് നടന്ന ആഗോള ഓൺലൈൻ തട്ടിപ്പ്: കാനഡക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് 200 മില്യൺ ഡോളർ കവർന്നു; അന്വേഷണം ശക്തമാക്കി അധികൃതർ

കാൽഗറിയിൽ കാറിനുള്ളിൽ രണ്ട് കുട്ടികൾ മരിച്ച നിലയിൽ: ഒരാൾ കസ്റ്റഡിയിൽ

സമാധാന നൊബേല്‍: ട്രംപും നാമനിര്‍ദ്ദേശ പട്ടികയില്‍; റിപ്പോര്‍ട്ടുമായി റോയിട്ടേഴ്സ്

സൺകോർ എനർജിക്ക് റെക്കോർഡ് നേട്ടം; ഇന്ധന ഉത്പാദനത്തിൽ വൻ കുതിപ്പുമായി കനേഡിയൻ കമ്പനി

Top Picks for You
Top Picks for You