newsroom@amcainnews.com

വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, അനുയായികൾ വഴി നിരന്തരം ബുദ്ധിമുട്ടിച്ചു; മുൻ സിഐടിയു നേതാവ് 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മുൻ സിഐടിയു നേതാവ് കരകുളം മുല്ലശ്ശേരി മുക്കോല ജംക്ഷനിൽ മേലെ പതിയനാട്ടു വീട്ടിൽ ബിനു എന്ന സനൽ കുമാറിനെ കോടതി വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കു ശിക്ഷിച്ചു. പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.

തന്റെ വീടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന യുവതിയെ തന്റെ തന്നെ അനുയായികളെ വിട്ട് പ്രതി മനഃപൂർവം ബുദ്ധിമുട്ടിക്കുകയായിരുന്നു. ഇതിനുശേഷം പ്രശ്നം പരിഹരിച്ചു തരാമെന്നും കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. എതിർക്കാൻ ശ്രമിച്ച യുവതിയുടെ ഷാൾ കൊണ്ട് അവരെ കെട്ടിയിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കാട്ടായിക്കോണംം ജെ.കെ. അജിത് പ്രസാദ് ഹാജരായി.

You might also like

സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് ഒരുക്കി ഇതിഹാദ് എയർവേസ്

ഈ എളുപ്പവഴികളിലൂടെ തോട്ടത്തിലെ പായൽ പൂർണ്ണമായി ഇല്ലാതാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തകർച്ചയുടെ നിഴലിൽ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം: അധികൃതരുടെ അനാസ്ഥയും നാട്ടുകാരുടെ പ്രതിഷേധവും

ക്യാമ്പ് ഫയർ വില്ലനായി; കലാമോയിർ പാർക്കിൽ പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടം

പിതൃദിനത്തിൽ മൂവായിരത്തോളം പിതാക്കന്മാർക്ക് ആദരമൊരുക്കി നോർത്ത് ടെക്സാസ് പള്ളിയും മാർക്ക് ക്യൂബന്റെ സന്നദ്ധ സംഘടനയും

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

Top Picks for You
Top Picks for You