newsroom@amcainnews.com

എബോള വ്യാപനം: മരണനിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ : എബോള വ്യാപനം അടിയന്തിരമായി നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ മരണം 4,000 ത്തിലേക്ക് കടക്കുമെന്നു അമേരിക്കന്‍ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രമായ സിഡിസി മുന്നറിയിപ്പ് നൽകി. കൂടാതെ മൂന്നു മാസത്തിനുള്ളില്‍ 20,000 പേര്‍ കൂടി രോഗബാധിതരാകുമെന്നും സിഡിസി-യുടെ റിപ്പോർട്ടിൽ പറയുന്നു. നിവലില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയിൽ കൂടുതൽ ആളുകളിൽ രോഗവ്യാപനവും മരണവും ഉണ്ടാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ അവസ്ഥയിൽ രോഗവ്യാപനം എത്രത്തോളം നിയന്ത്രിക്കാനാകുമെന്നത് ഏറെ നിര്‍ണായകമാണ്.

രോഗബാധിതരെ ക്വാറന്റെയിന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ വ്യാപന തോത് കുറ്ക്കാന്‍ കഴിയുകയുള്ളു. രോഗവ്യാപനം കുറയ്ക്കുന്നതിനായി ശക്തമായ നീക്കങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഈ പകര്‍ച്ചവ്യാധി 2014-2016 കാലഘട്ടത്തില്‍ പശ്ചിമ ആഫ്രിക്കയില്‍ ഉണ്ടായ എബോള വൈറസ് രോഗ പകര്‍ച്ചവ്യാധിയുടെ ഒപ്പമെത്താന്‍ സാധ്യതയുണ്ട്. അന്ന് 28,000-ത്തിലധികം കേസുകളും 11,000-ത്തിലധികം മരണങ്ങളും ഉണ്ടായതായി സിഡിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

You might also like

വെസ്റ്റ്‌ജെറ്റ് സമരം: ജീവനക്കാരുമായി താത്കാലിക കരാറിലെത്തി എയർലൈൻ

ക്ലോഡ് എഐ ചാറ്റുകൾ ഗൂഗിളിൽ പ്രത്യക്ഷപ്പെട്ട സംഭവവും സ്വകാര്യതാ ആശങ്കകളും

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

ആൽബർട്ടയിൽ നിര്യാതനായ ജിൻ്റോ ജോസിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

ടീഷോപ്പിന്റെ മറവിൽ ലഹരിവിൽപന: ‘പേപ്പർ ഇക്ക’ പിടിയിലായി

Top Picks for You
Top Picks for You