newsroom@amcainnews.com

ബസ് സമയക്രമത്തെച്ചൊല്ലി ജീവനക്കാരുടെ തെരുവ് യുദ്ധം: യാത്രക്കാരെ ഇറക്കിവിട്ട് ആക്രമണം, മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: ആലുവ – ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിൽ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കവും അടിപിടിയും മൂലം മൂന്ന് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പമ്പടി ആലുപ്പടി സ്വദേശി കൊട്ടാരക്കൽ വീട്ടിൽ ജിതിൻ (35), തായിക്കാട്ടുകര സ്വദേശി പുത്തൻവീട്ടുകര വീട്ടിൽ അബ്ദുൽസലാം (32), ആലുവ ഹിൽ റോഡ് സ്വദേശി കണ്ടത്തിൽ പറമ്പിൽ അൻസൺ ജോമി (38) എന്നിവരാണ് പിടിയിലായത്. ഇവർ ‘ആൻസായി’ എന്ന ബസിലെ ജീവനക്കാരാണ്.

ആലുവ തോട്ടുമുഖം വഴി സർവീസ് നടത്തുന്ന ‘അൻസൽ’ എന്ന ബസിന് കുറുകെ തങ്ങളുടെ ബസ് വട്ടം വെച്ച് തടഞ്ഞ പ്രതികൾ, അതിക്രമിച്ചു അകത്തുകയറി അവിടുത്തെ ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഘർഷത്തിനിടെ ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ ഇവർ നിർബന്ധപൂർവ്വം ഇറക്കിവിടുകയും ചെയ്തു.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ വന്ദന കൃഷ്ണൻ, ജോസി.എ, ജോൺസൻ, സി.പി.ഒമാരായ മാഹിൻഷാ, അബൂബക്കർ, മുഹമ്മദ് അമീർ, ഫയാസ് എന്നിവരടങ്ങിയ പോലീസ് സംഘം അക്രമികൾ വന്ന ബസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You might also like

ടൊറൻ്റോയിലെ മഹാഓണം ഓഗസ്റ്റ് 15ന്; വിസ്മയമാക്കാൻ ഒരുക്കങ്ങൾ തുടങ്ങി

പണം ചിലവഴിക്കാതിരിക്കുന്നത് അധ്വാനിച്ചുണ്ടാക്കിയ വരുമാനം പാഴാക്കിക്കളയുന്നതിന് തുല്യമാണ്: ഇന്ത്യൻ മാതാപിതാക്കളും ജെൻസിയും (Gen Z) തമ്മിലുള്ള പണയുദ്ധം

ഫിഫ ലോകകപ്പ് വൻകൂവറിലെ പാർക്കുകളിൽ ഭവനരഹിതർക്ക്‌ താത്‌കാലിക ‌ടെൻ്റിന്‌ അനുമതി

ഏഷ്യൻ ഗെയിംസ് യോഗ്യതാ ട്രയൽസിൽ പങ്കെടുക്കാൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി

വാഷിംഗ്ടണിലെ പേപ്പര്‍ മില്ലില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു ഒന്‍പതുപേരെ കാണാതായി

ലോകകപ്പ്‌ ഫുട്‌ബോൾ; കർശന സുരക്ഷാ-തിരിച്ചറിയൽ നിയമങ്ങൾ ഏർപ്പെടുത്തി ഫിഫ

Top Picks for You
Top Picks for You