newsroom@amcainnews.com

അച്ചടക്കലംഘനം: കാനഡ റവന്യൂ ഏജൻസിയിലെ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു

കാനഡ റവന്യൂ ഏജൻസിയിൽ (CRA) കഴിഞ്ഞ സാമ്പത്തിക വർഷം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനങ്ങളെത്തുടർന്ന് മുന്നൂറിലധികം പേരെ പിരിച്ചുവിട്ടതായി കാനഡ റവന്യൂ ഏജൻസി. ജോലിക്കിടയിലെ മോശം പെരുമാറ്റം, നികുതിദായകരുടെ വിവരങ്ങൾ ചോർത്തൽ, സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് ഏജൻസി നടപടി സ്വീകരിച്ചിരിക്കുന്നത്.

ഏജൻസി പുറത്തുവിട്ട രണ്ടാം വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 370 അനാചാര കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 266 കേസുകളിൽ ശിക്ഷാനടപടികൾ സ്വീകരിച്ചു. ജോലി സമയം ദുരുപയോഗം ചെയ്തതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നികുതി വിവരങ്ങൾ പരിശോധിച്ചതിനും 25 പേരെ പിരിച്ചുവിട്ടു. കൂടാതെ 150-ഓളം ജീവനക്കാരെ ശമ്പളമില്ലാതെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ശിക്ഷാനടപടികളിൽ 20 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

You might also like

കാനഡയിൽ പട്ടിണി കൂടുന്നു; ജീവിതച്ചെലവിൽ ശ്വാസംമുട്ടി ജനങ്ങൾ: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ നീക്കം ചെയ്ത് അമേരിക്ക

വെൻഡിംഗ് മെഷീനിൽ വെച്ചിരുന്ന സ്ട്രോകൾ നക്കി വൃത്തികേടാക്കി; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സിംഗപ്പൂരിൽ ഫ്രഞ്ച് കൗമാരക്കാരനെതിരെ നിയമനടപടി

ആൽബർട്ട വിഭജനനീക്കം: നിയമപരമായ ചട്ടക്കൂടുകൾ പാലിച്ച് മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി

ഒന്റാരിയോ മുനിസിപ്പൽ തിരഞ്ഞെടുപ്പ് 2026: പത്രികാ സമർപ്പണം ആരംഭിച്ചു

ആൽബർട്ടയെ വേർപെടുത്തണമെന്ന ആവശ്യം: ഹിതപരിശോധനാ ഹർജി ഇന്ന് സമർപ്പിക്കും

Top Picks for You
Top Picks for You