newsroom@amcainnews.com

കുടിയേറ്റക്കാരെ നാടുകടത്തല്‍: കോടതി വിധി ട്രംപിന് അനുകൂലം

അനധികൃത കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലല്ലാതെ മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്താനുള്ള ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നയത്തിന് അമേരിക്കന്‍ സുപ്രീം കോടതിയുടെ അംഗീകാരം. ഈ നയത്തിനെതിരെ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതോടെ, ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് വലിയ വിജയം ലഭിച്ചിരിക്കുകയാണ്.

മൂന്നാമതൊരു രാജ്യത്തേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തുമ്പോള്‍ നേരിടാവുന്ന ഭീഷണി കണക്കിലെടുത്താണ് ഈ തീരുമാനത്തിനു ജില്ലാ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുടിയറ്റക്കാരുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഇത്.

ഇതുപ്രകാരം ദക്ഷിണ സുഡാനിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കുന്ന നടപടി തടസ്സപ്പെടുകയും അങ്ങോട്ടു കൊണ്ടുപോയവരെ ജിബൂട്ടിയിലെ സൈനിക താവളത്തില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധി ട്രംപിന്റെ നയത്തിനുള്ള അംഗീകാരമായി വിലയിരുത്തപ്പെട്ടെങ്കിലും വിവിധ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധിച്ചു.

You might also like

ഇറാൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും: ആൽബർട്ട എണ്ണ പൈപ്പ് ലൈൻ പദ്ധതിയുമായി കാനഡ

തൊഴിൽക്ഷാമം പരിഹരിക്കാൻ 6 ബില്യൺ ഡോളറിന്റെ വൻപദ്ധതി; പ്രതീക്ഷയോടെ കനേഡിയൻ വിദ്യാർത്ഥികൾ

ട്രംപുമായി ചർച്ചയ്ക്ക് തയ്യാറായി കൊളറാഡോ ഗവർണർ; രാഷ്ട്രീയ കാത്തിരിപ്പ് ഗുണകരമാകില്ലെന്ന് മുന്നറിയിപ്പ്

അൽബർട്ട പൈപ്പ്‌ലൈൻ പദ്ധതിക്ക് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; കാനഡയുടെ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു

മറൈഷ് ഭൂമി ഇടപാട്: രേഖകൾ നൽകാൻ വിസമ്മതിച്ച് ആൽബർട്ട സർക്കാർ; പ്രൈവസി വാച്ച്ഡോഗിന്റെ അന്വേഷണം

അമേരിക്കൻ താരിഫിന് മറുപടി: കാനഡയിലെ വ്യവസായ മേഖലയ്ക്ക് 1.5 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം

Top Picks for You
Top Picks for You