newsroom@amcainnews.com

നാടുകടത്തൽ തടയണം: മുൻ ഇറാൻ ഉപആഭ്യന്തരമന്ത്രി കനേഡിയൻ കോടതിയിൽ

കാനഡയിൽ താമസിക്കുന്ന മുൻ ഇറാൻ ഉപആഭ്യന്തരമന്ത്രി സെയ്ദ് സൽമാൻ സമാനി തന്നെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ഫെഡറൽ കോടതിയെ സമീപിച്ചു. തന്നെ തിരിച്ചയക്കാനുള്ള ഇമിഗ്രേഷൻ വിഭാഗത്തിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് 45 വയസ്സുള്ള സമാനി ഫെഡറൽ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. തന്നെ ഇറാനിലേക്ക് തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സെയ്ദ് സൽമാൻ സമാനി വാദിക്കുന്നു. കൂടാതെ, കോടതി രേഖകളിൽ തന്റെ പേര് പരസ്യപ്പെടുത്തരുതെന്നും പകരം ഏതെങ്കിലും ചുരുക്കപ്പേരുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2021 ഓഗസ്റ്റിൽ അധികാരമൊഴിഞ്ഞ ശേഷം തുർക്കി വഴിയാണ് സമാനി കാനഡയിലെത്തിയത്. എന്നാൽ, ഇറാനിലെ ഭരണകൂടവുമായി ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് കാനഡയിൽ പ്രവേശന വിലക്കുള്ളതിനാൽ, സമാനിയെ നാടുകടത്താൻ ഇമിഗ്രേഷൻ വിഭാഗം രണ്ടു വർഷം മുമ്പ് തന്നെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് തടയണമെന്ന സമാനിയുടെ അപേക്ഷ കഴിഞ്ഞ ജൂൺ 19-ന് ഇമിഗ്രേഷൻ വിഭാഗം തള്ളി. ഇതിനെതിരെയാണ് അദ്ദേഹം ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇറാനിൽ വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന സമയത്ത് അതിൽ തനിക്ക് പങ്കില്ലെന്നാണ് സമാനിയുടെ വാദമെങ്കിലും, അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിന്‍റെ വക്താവായിരുന്നപ്പോൾ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കൂട്ടുനിന്നതായി കാനഡ ബോർഡർ സർവീസസ് ഏജൻസി പറയുന്നു.

You might also like

യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം അന്തരിച്ചു

മസ്ബതയിൽ ഭീതി പരത്തി ഭൂചലനങ്ങൾ: എന്താണ് ‘ഭൂകമ്പ കൂട്ടം’?

കൊല്ലം പള്ളിമുക്കിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്; വധു ബോധരഹിതയായി ആശുപത്രിയിൽ

മുണ്ടൂരിൽ ലോറി പാഞ്ഞുകയറി കോളേജ് വിദ്യാർത്ഥി മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

നിരാഹാരം 19-ാം ദിവസത്തിലേക്ക്: 9 കിലോ കുറഞ്ഞിട്ടും പിന്മാറാനില്ലെന്ന് സോനം വാങ്ചുക്ക്

ബോംബാർഡിയർ നിർമ്മാണ കേന്ദ്രം സന്ദർശിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക്

Top Picks for You
Top Picks for You