ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാർഫീൽഡ് സോബേഴ്സ് അന്തരിച്ചു. 89 വയസ്സായിരുന്നു. 1954 മുതൽ 1974 ഏപ്രിൽ വരെ നീണ്ട കരിയറിൽ അദ്ദേഹം വെസ്റ്റ് ഇൻഡീസിനായി 26 സെഞ്ചറികളും 30 അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. 93 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 8032 റൺസ് സ്കോർ ചെയ്തിട്ടുണ്ട്.
ടെസ്റ്റ് കരിയറിൽ 235 വിക്കറ്റുകളും സോബേഴ്സ് വീഴ്ത്തിയിട്ടുണ്ട്. കരിയറിൽ ഒരു ഏകദിന മത്സരം മാത്രം കളിച്ചിട്ടുള്ള താരം ഒരു വിക്കറ്റും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഓവറിലെ ആറു പന്തുകളും സിക്സർ പറത്തിയ ആദ്യ താരമാണ് സോബേഴ്സ്. 1968ൽ നോട്ടിങ്ങാം ഷെയറിനായുള്ള മത്സരത്തിൽ ഗ്ലമോർഗനെതിരെയായിരുന്നു സോബേഴ്സിന്റെ ആറു സിക്സുകൾ. മകനായ ഡാനിയേലാണ് ഗാരി സോബേഴ്സിന്‍റെ മരണ വിവരം പുറത്തുവിട്ടത്.







