newsroom@amcainnews.com

ഡാലസിലെ ജ്വല്ലറിയിൽ മോഷണം; 6 ലക്ഷം ഡോളറിൻറെ ആഭരണങ്ങൾ നഷ്ടപ്പെട്ടു, പിന്നിൽ നാലുപേരടങ്ങുന്ന സംഘം

ഡാലസ്: ഈസ്റ്റ് ഡാലസിലെ എൽ റാഞ്ചോ സൂപ്പർ മെർകാഡോയിലെ ജോയേരിയ പ്രിൻസെസ എന്ന ജ്വല്ലറിയിൽ നിന്ന് ഏകദേശം 600,000 ഡോളറിൻറെ ആഭരണങ്ങൾ മോഷണം പോയി. ഗസ് തോമസ്സൺ റോഡിലുള്ള കടയിൽ വൈകുന്നേരം 4.40 ഓടെയാണ് സംഭവം. കടയുടമ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ നാലുപേരടങ്ങുന്ന സംഘം മോഷണം നടത്തുന്നത് കാണാം. പ്രതികളിൽ ഒരാൾ ചുറ്റിക കൊണ്ട് ഗ്ലാസ് പൊട്ടിക്കുന്നതും ജീവനക്കാരനായ ഏഞ്ചൽ ക്യൂൻക എതിർവശത്ത് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. “അയാൾ തോക്ക് എടുക്കുമെന്ന് ഞാൻ കരുതി,” ക്യൂൻക പറഞ്ഞു.

അമ്മയ്ക്ക് പകരമായാണ് താൻ കടയിൽ ജോലി ചെയ്തത്. സംഭവസമയത്ത് അമ്മ ടോയ്‌ലറ്റിലായിരുന്നു. സംഭവം കണ്ട് അവർ നിലവിളിക്കുന്നതും കരയുന്നതും ദൃശ്യങ്ങളിലുണ്ട്. ഞാൻ നേരിട്ട ഏറ്റവും ദുഃഖകരമായ സംഭവമായിരുന്നു. 3,000 ഡോളർ വായ്പയെടുത്താണ് അമ്മ ബിസിനസ് തുടങ്ങിയതെന്നും ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യുന്ന അമ്മയ്ക്ക് ഇൻഷുറൻസ് ഇല്ലായിരുന്നു.വീട്ടിലെത്തിയപ്പോഴും അമ്മ കരയുകയായിരുന്നുവെന്നും ക്യൂൻക കൂട്ടിച്ചേർത്തു. പ്രതികൾ വാഹനത്തിലാണ് കടന്നുകളഞ്ഞ്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

You might also like

എഡ്മിന്‍റനിലെ ഇസ്ലാമിക് ഡേകെയറിന് നേരെ വിദ്വേഷ പരാമർശം: അന്വേഷണം ആരംഭിച്ചു

ക്യാമ്പ് ഫയർ വില്ലനായി; കലാമോയിർ പാർക്കിൽ പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടം

ന്യൂയോർക്കിൽ വീണ്ടും പെരുമഴയും കനത്ത കൊടുങ്കാറ്റും: ജാഗ്രതാ നിർദേശം

ആഡംബരത്തിന്റെ ‘പ്രസിഡൻഷ്യൽ’ കരുത്തുമായി പ്രഭുദേവ; പുത്തൻ എംജി എം9 ലിമോസിൻ ഇനി താരത്തിന് സ്വന്തം

വിനോദസഞ്ചാരികളെ ആകർഷിച്ച് പായൽ നിറഞ്ഞ റിഫ്ലക്റ്റിംഗ് പൂൾ; ട്രംപിന്റെ നവീകരണ പദ്ധതി പാളി

കോമൺവെൽത്ത് ഗെയിംസ് 2026: ആന്ദ്രെ ഡി ഗ്രാസ്സും കാമ്രിൻ റോജേഴ്സും കാനഡയുടെ അത്ലറ്റിക്സ് ടീമിനെ നയിക്കും

Top Picks for You
Top Picks for You