newsroom@amcainnews.com

‘സൈക്ലോസ്പോറ’: യുഎസിലേക്കുള്ള യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി കാനഡ

‘സൈക്ലോസ്പോറ’ അണുബാധയുടെ പശ്ചാത്തലത്തിൽ യുഎസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കാനഡ. യു.എസിലെ വിവിധ സംസ്ഥാനങ്ങളിൽ ‘സൈക്ലോസ്പോറ’ (Cyclospora) എന്ന പാരസൈറ്റ് മൂലമുണ്ടാകുന്ന കുടൽസംബന്ധമായ രോഗബാധ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് നടപടി. മലിനമായ ഭക്ഷണത്തിലൂടെയോ ജലത്തിലൂടെയോ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ഈ രോഗാണു മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പടരാൻ സാധ്യത കുറവാണെങ്കിലും രോഗബാധ തടയാൻ കടുത്ത ജാഗ്രത അനിവാര്യമാണെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ മുന്നറിയിപ്പ് നൽകുന്നു.

യു.എസ് സന്ദർശിക്കുന്ന കനേഡിയൻ പൗരന്മാർ കർശനമായ ആഹാര-ശരീര ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുൻപ് ശുദ്ധജലത്തിൽ നന്നായി കഴുകണം. വിപണിയിൽ പ്രീ-വാഷ്ഡ് എന്ന ലേബലിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർ പച്ചക്കറികൾ നന്നായി വേവിച്ച് മാത്രം കഴിക്കാനും, കടുത്ത വയറിളക്കമോ മറ്റു അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ വിദഗ്ധ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

യുഎസിലുടനീളം മെയ് ഒന്ന് മുതൽ ഇതുവരെ 4,173 കേസ് സ്ഥിരീകരിക്കുകയും 308 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളം പോലെ പോകുന്ന വയറിളക്കമാണ് പ്രധാന ലക്ഷണമായി കാണപ്പെടുന്നത്. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിന്നേക്കാം. ഇതിനു പുറമെ വയറുവേദന, കടുത്ത തളർച്ച, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, നേരിയ പനി, ഛർദ്ദിൽ എന്നിവയും രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

You might also like

വിദേശ STEM വിദ്യാർത്ഥികൾ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി: വൈറ്റ് ഹൗസ്

ആറാം തലമുറ യുദ്ധവിമാന വികസനത്തിൽ കാനഡയും; ഇന്ത്യ അടുത്ത പങ്കാളിയാകാൻ സാധ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേപ്പർ ചോർച്ചയിലെ ‘കടുത്ത ശിക്ഷ’ വാഗ്ദാനവും സി.ജെ.പി.യുടെ പ്രതികരണവും.

ആൽബർട്ട റഫറണ്ടം: മെയിൽ-ഇൻ ബാലറ്റ് അപേക്ഷകൾ ക്ഷണിച്ചു

പ്രക്ഷോഭം കനക്കുന്നു: 170-ലേറെ പേർക്ക് പരിക്ക്, 5 എഫ്.ഐ.ആറുകൾ; പോരാട്ടം മുറുക്കി സി.ജെ.പി.യും ഭരണകൂടവും

ഡാലസ്-ഫോർട്ട് വർത്തിൽ കൊടുംചൂട്; ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You