newsroom@amcainnews.com

റേഡിയേഷന്‍ തെറാപ്പിക്കായി രോഗികളെ യുഎസിലേക്ക് അയക്കുന്ന പരിപാടി അവസാനിപ്പിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ

വന്‍കൂവര്‍ : കാന്‍സര്‍ രോഗികള്‍ ഇനി റേഡിയേഷന്‍ തെറാപ്പിക്കായി യുഎസിലേക്ക് പോകേണ്ടെന്ന് ബ്രിട്ടിഷ് കൊളംബിയ സര്‍ക്കാര്‍. ചികിത്സയ്ക്കായി രോഗികളെ യുഎസിലേക്ക് അയച്ചിരുന്ന പരിപാടി പ്രവിശ്യാ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. 2023 മെയ് മാസത്തില്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം യോഗ്യരായ രോഗികള്‍ക്ക് വാഷിംഗ്ടണിലെ ബെല്ലിംഗ്ഹാമിലുള്ള രണ്ട് ക്ലിനിക്കുകളില്‍ റേഡിയേഷന്‍ തെറാപ്പി നടത്താവുന്നതാണ്.

പ്രവിശ്യയില്‍ രോഗനിര്‍ണയത്തിനും പരിചരണത്തിനുമായുള്ള വെയിറ്റിങ്പിരീഡ് കുറഞ്ഞതും പ്രോഗ്രാമിലെ പങ്കാളിത്തം കുറഞ്ഞതുമാണ് തീരുമാനത്തിന് പിന്നിലെന്ന് ബ്രിട്ടിഷ് കൊളംബിയ ആരോഗ്യമന്ത്രി ജോസി ഓസ്ബോണ്‍ പറഞ്ഞു. പ്രവിശ്യയില്‍ തന്നെയുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കടുത്തുള്ള ആളുകള്‍ക്ക് കാന്‍സര്‍ കെയര്‍ എത്തിക്കുന്നതിനാണ് പരിഗണന നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ 1,107 കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ പൂര്‍ത്തിയാക്കാന്‍ ഈ പ്രോഗ്രാമിലൂടെ സാധിച്ചിട്ടുണ്ട്. കൂടാതെ പ്രവിശ്യയില്‍ ചികിത്സയ്ക്കായുള്ള കാലതാമസം കുറയുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.

അതേസമയം 2025 ഫെബ്രുവരി അവസാനത്തോടെ, ബ്രിട്ടിഷ് കൊളംബിയയിലെ ഏകദേശം 93 ശതമാനം രോഗികളും റേഡിയേഷന്‍ ചികിത്സ ആരംഭിക്കാന്‍ നാല് ആഴ്ചയില്‍ താഴെ മാത്രമേ കാത്തിരിന്നിട്ടുള്ളു എന്നാണ് പ്രവിശ്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇത് ദേശീയ മാനദണ്ഡമായ 90 ശതമാനത്തേക്കാള്‍കൂടുതലാണ്.

You might also like

യു.എസ്.-കാനഡ-മെക്സിക്കോ വ്യാപാര കരാർ അനിശ്ചിതത്വത്തിൽ; യു.എസ്. തീരുമാനം പുറത്ത്‌

ടൊറന്റോ പോലീസ് അഴിമതി അന്വേഷണത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവിട്ട് കോടതി രേഖകൾ

കന്നുകാലി ക്ഷാമം: കാനഡയിൽ ബീഫ് വില റെക്കോർഡിലേക്ക്

ഉഷ്ണതരംഗം: ഒൻ്റാരിയോയിലും ക്യൂബെക്കിലും ജാഗ്രതാ നിർദ്ദേശം

ജൂലൈ 4 വാരാന്ത്യത്തിന് മുന്നോടിയായി യുഎസിനെ വലിച്ച് ‘ചരിത്രപരമായ’ ഉഷ്ണതരംഗം: അറിയേണ്ട കാര്യങ്ങൾ

മുണ്ടിനീര് രോഗവ്യാപനവും പ്രതിരോധവും

Top Picks for You
Top Picks for You