മിഡിൽ ഈസ്റ്റിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കെ ഒമാൻ തീരത്തെ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായി. ‘ജിഎഫ്എക്സ് ഗാലക്സി’ എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലിൽ ആകെ ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ പത്ത് പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായ ജീവനക്കാരനായി ഒമാൻ അധികൃതരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
അമേരിക്കയും ഇറാനും തമ്മിൽ രൂപീകരിച്ച പുതിയ നയതന്ത്ര സമാധാന ധാരണകളെ അട്ടിമറിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇറാൻ ആരോപിച്ചു. അതേസമയം കപ്പൽ ആക്രമണത്തെ തുടർന്ന് പ്രതിരോധത്തിലായ ഇറാന് മേൽ അമേരിക്ക കൂടുതൽ സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങൾ ഏർപ്പെടുത്തി.







