27 യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്ന ഷെങ്കൻ വിസയ്ക്കായി (Schengen visa) ഓരോ വർഷവും പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ക്യൂ നിൽക്കുന്നത്. കോവിഡിന് ശേഷമുള്ള അഞ്ച് വർഷത്തിനിടയിൽ, വർദ്ധിച്ചുവരുന്ന വരുമാനം, യാത്രാ മേഖലയിലെ വൻ കുതിച്ചുചാട്ടം, അധികമാരും അറിയപ്പെടാത്ത വിദേശയിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പുതിയ തലമുറയിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വർദ്ധനവ് എന്നിവ കാരണം ഈ നിരക്ക് ഇരട്ടിയിലധികമായി വർദ്ധിച്ചു. ഇന്ത്യക്കും യൂറോപ്പിനും ഇടയിലുള്ള പ്രധാന പ്രവേശന കവാടമായി പ്രവർത്തിക്കുന്ന, സൂറിച്ചും ദുബായുമൊക്കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ പ്രോസസിങ് ഭീമനായ ‘വിഎഫ്എസ് ഗ്ലോബൽ’ ആണ് ഈ അപേക്ഷകളിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്.
എന്നാൽ, ഈ പ്രവേശന കവാടത്തിന്റെ പ്രവർത്തന രീതിയെക്കുറിച്ച് ഇപ്പോൾ ആദ്യമായി ചില ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. 2020-2025 കാലയളവിൽ 20 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലുടനീളമുള്ള വിഎഫ്എസ് ഗ്ലോബൽ വിസ സെന്ററുകളിൽ യൂറോപ്യൻ അധികൃതർ നടത്തിയ 150 പരിശോധനാ റിപ്പോർട്ടുകളിലെ വെളിപ്പെടുത്തലുകളെ തുടർന്നാണ് ഈ ആശങ്കകൾ പുറത്തുവന്നിരിക്കുന്നത്.






