newsroom@amcainnews.com

ഇന്ത്യ-പാക്ക് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍; ചര്‍ച്ച മെയ് 12-ന്

ന്യൂഡല്‍ഹി : ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ന് വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര-വ്യോമ-സമുദ്ര മാര്‍ഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചതായി വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മേയ് 12-ന് ഉച്ചക്ക് പന്ത്രണ്ടിന് വീണ്ടും ചര്‍ച്ച നടത്തുമെന്നും വിക്രം മിശ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വെടിനിര്‍ത്തല്‍ ആരംഭിച്ചതായി പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. സംഘര്‍ഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം

You might also like

ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2026: കാനഡ പതിമൂന്നാം സ്ഥാനത്ത്

പസഫിക്കിനെ പിടിച്ചുകുലുക്കിയ ചൈനയുടെ മിസൈൽ പരീക്ഷണം: ആശങ്കയോടെ ലോകരാജ്യങ്ങൾ

വവ്വാലുകളിൽ നിന്ന് പേവിഷബാധ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ

യു.എസിൽ മിന്നൽ പ്രളയത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ഐ.ടി ജീവനക്കാരന് ദാരുണാന്ത്യം

യു.എസ് – ഇറാൻ ചർച്ചകളും ട്രംപിന്റെ പ്രസ്താവനകളും

ലോകകപ്പ് ആവേശത്തില്‍ ഫുട്‌ബോള്‍ മാമാങ്കം ഒരുക്കി ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ ഇടവക

Top Picks for You
Top Picks for You