ടൊറന്റോ: സ്‌കാർബറോയിലെ റസ്റ്ററന്റിലെ വാഷ്‌റൂമിൽ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ സ്ഥാപന ഉടമ അറസ്റ്റിലായതായി ടൊറന്റോ പോലീസ്. ഫിഞ്ച് അവന്യു ഈസ്റ്റിലെ മിഡ്‌സാൻഡ് അവന്യൂ ഏരിയയിലുള്ള ‘യോമിസ് റൈസ് എക്‌സ് യോഗർറ്റ്’ എന്ന സ്ഥാപനത്തിന്റെ ഉടമ സെഹാൻ സൂ(25) ആണ് അറസ്റ്റിലായത്. 2024 ഒക്ടോബറിലാണ് ഇയാൾ ക്യാമറ സ്ഥാപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഒരു മാസത്തോളം ഒളിക്യാമറ വാഷ്‌റൂമിൽ ഉണ്ടായിരുന്നുവെന്നും നവംബറിലാണ് ഇത് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏപ്രിൽ 20ന് ടൊറന്റോ സ്വദേശിയായ സെഹാൻ സൂവിനെ അറസ്റ്റ് ചെയ്തു. 2024 ഒക്ടോബറിനും നവംബറിനും ഇടയിൽ റസ്റ്ററന്റിലെ വാഷ്‌റൂം ഉപയോഗിച്ചവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറന്റോ പോലീസ് അഭ്യർത്ഥിച്ചു.