newsroom@amcainnews.com

ലഹരിയില്‍ നിന്നും വിട; ബില്‍ അവതരിപ്പിച്ച് ആല്‍ബര്‍ട്ട

പ്രവിശ്യയെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി നിര്‍ബന്ധിത ചികിത്സാ ബില്‍ അവതരിപ്പിച്ച് ആല്‍ബര്‍ട്ട. ലഹരി ഉപയോഗത്തില്‍ നിന്ന് വ്യക്തികളെ രക്ഷപ്പെടുത്താന്‍ ചികിത്സ നല്‍കുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്. ഒരാള്‍ അമിതമായി ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വ്യക്തിയുടെ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍, കൂടാതെ ആരോഗ്യ വിദഗ്ധര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രവിശ്യാ കമ്മീഷനില്‍ നിന്ന് ചികിത്സാ ഉത്തരവിനായി അപേക്ഷിക്കാം. ഈ പദ്ധതിക്ക് 18 കോടി ഡോളര്‍ ചിലവ് വരുമെന്ന് കണക്കാക്കുന്നതായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പറഞ്ഞു.

ബില്‍ പ്രകാരം, ഒരാളുടെ ലഹരി ഉപയോഗം അയാള്‍ക്കോ, മറ്റുള്ളവര്‍ക്കോ അപകടകരമെന്ന് തോന്നിയാല്‍, അയാളെ മൂന്ന് മാസം വരെ സുരക്ഷിതമായ സാഹചര്യങ്ങളില്‍ ചികിത്സിക്കാന്‍ ഉത്തരവിടാം. അല്ലെങ്കില്‍ ആറ് മാസം സമൂഹാടിസ്ഥാനത്തിലുള്ള ചികിത്സയ്ക്ക് വിധേയരാക്കാം. അടുത്ത വര്‍ഷം മുതല്‍ ഈ പരിപാടിയുടെ കീഴില്‍ താല്‍ക്കാലിക ചികിത്സാ സംവിധാനങ്ങള്‍ ആരംഭിക്കും. എന്നാല്‍ 2029 ആകുമ്പോഴേക്കും 300 രോഗികളെ വരെ രണ്ട് പുതിയ ചികിത്സാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

You might also like

ജോധ്പൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിൽ നിന്ന് എയർ ഇന്ത്യയും ഇൻഡിഗോയും നാളെ മുതൽ സർവീസ് ആരംഭിക്കും

ബാക്ടീരിയ ബാധ: അമേരിക്കയിൽ പ്രമുഖ ബ്രാൻഡ് ഷാംപൂകൾ തിരിച്ചുവിളിച്ചു

ഇറാനെതിരായ യു എസ് ആക്രമണത്തെ പിന്തുണച്ച് മാർക്ക് കാർണി

മാന്‍ഹട്ടനില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ തൂണുകള്‍ വളഞ്ഞു: ആളുകളെ ഒഴിപ്പിച്ചു

18,000 പുതിയ തൊഴിലവസരങ്ങൾ; ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു

‘911’ ഹെൽപ്പ്‌ലൈൻ നമ്പർ ദുരുപയോഗം വർധിക്കുന്നതായി പീൽ റീജിയണൽ പോലീസ്

Top Picks for You
Top Picks for You