newsroom@amcainnews.com

യുഎസ് താരിഫ് പ്രതിസന്ധിയിൽ കനേഡിയൻ പൗരന്മാരിൽ ആശങ്ക വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്

ഓട്ടവ: യുഎസ് താരിഫ് പ്രതിസന്ധിയിൽ കനേഡിയൻ പൗരന്മാരിൽ ആശങ്ക വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധത്തെക്കുറിച്ച് പൗരന്മാർക്കിടയിലെ ആശങ്കകളിൽ വർധന ഉണ്ടായതായി ലെഗർ സർവേ വെളിപ്പെടുത്തുന്നു. മാർച്ച് 14 മുതൽ മാർച്ച് 16 വരെ ആയിരത്തി അഞ്ഞൂറിലധികം കാനഡക്കാരിൽ നടത്തിയ സർവേയിൽ 41 % പേരും ഇന്ന് കാനഡ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളായി യുഎസ് താരിഫ് , പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കൻ സാമ്പത്തിക ആക്രമണം എന്നിവയെ കാണുന്നു.

സർവേയിൽ പങ്കെടുത്ത കെബെക്കിലെ 51% ആളുകളും താരിഫ് പ്രതിസന്ധിയിൽ ആശങ്കാകുലരാണ്. ഒന്റാരിയോ നിവാസികളിൽ 42% പേരും, ബ്രിട്ടിഷ് കൊളംബിയയിൽ ഇത് 39 ശതമാനവും, അറ്റ്ലാന്റിക് കാനഡക്കാരിൽ 35% പേരും, മാനിറ്റോബയിലെയും സസ്കാച്വാനിലെയും 32% പേരും, ആൽബർട്ട നിവാസികളിൽ 26 % ആൾക്കാരും രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം താരിഫുകളാണെന്ന് അഭിപ്രായപ്പെട്ടു.

യുഎസ് താരിഫ് പ്രതിസന്ധിയിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ആശങ്കാകുലരാണെന്ന് സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത 41% പുരുഷന്മാരും 40% സ്ത്രീകളും യുഎസുമായുള്ള ബന്ധമാണ് ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്.

You might also like

പുതിയ ഉത്തരവ് ഇന്ന് മുതൽ; ഫെഡറൽ ജീവനക്കാർ ഓഫീസുകളിലേക്ക് മടങ്ങുന്നു

ഭാര്യയെ കൊന്ന് മൃഗശാലയിലെ ഇൻസിനറേറ്ററിൽ ദഹിപ്പിച്ചു; ജപ്പാനിൽ ഭർത്താവ് പിടിയിൽ

വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി ഓൺലൈനിൽ പ്രസിദ്ധീകരിച്ചു: വിഘടനവാദി ഗ്രൂപ്പിനെതിരെ കോടതി ഉത്തരവ്

മുഖ്യമന്ത്രി പദത്തിനായി മൂന്നിൽ മുറുക്കം: നിർണ്ണായക കോൺഗ്രസ് യോഗം ഇന്ന്

മരുന്ന് ഇനി പകുതി വിലയ്ക്ക്; ഓസെംപിക് രണ്ടാം ജെനറിക് പതിപ്പിനും അനുമതി നൽകി ഹെൽത്ത് കാനഡ

തമിഴ്‌നാട് സർക്കാർ രൂപീകരണം: ഗവർണർക്കെതിരെ കോൺഗ്രസ്

Top Picks for You
Top Picks for You