newsroom@amcainnews.com

ഒന്നര വർഷത്തിന് ശേഷം ഇസ്രയേലിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിക്കാൻ എയർ കാനഡ; ജൂൺ മുതൽ വിമാന സർവീസ് ആരംഭിക്കും

മൺട്രിയോൾ: ഒന്നര വർഷത്തിന് ശേഷം ഇസ്രയേലിലേക്കുള്ള വിമാന സർവീസ് ജൂണിൽ പുനഃരാരംഭിക്കുമെന്ന് എയർ കാനഡ. ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ഈ മേഖലയിലേക്കുള്ള സർവീസ് നിർത്തിവെച്ചിരുന്നു. ടൊറന്റോയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ നാല് റൗണ്ട് ട്രിപ്പ് ഫ്‌ലൈറ്റുകൾ ജൂൺ 8-ന് ആരംഭിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ അറിയിച്ചു. കൂടാതെ മൺട്രിയോളിൽ നിന്നും മറ്റൊരു സർവീസ് ഓഗസ്റ്റിൽ ആരംഭിക്കും.

സർക്കാർ അധികൃതരുമായും ഇസ്രയേൽ വ്യോമമേഖലയിലേക്ക് മടങ്ങുന്ന മറ്റ് എയർലൈനുകളുമായും ചർച്ച നടത്തുകയും സുരക്ഷാ പരിശോധനകളും നടത്തിയതായി എയർ കാനഡ പറയുന്നു. ടെൽ അവീവിലേക്ക് മാർച്ച് 15-ന് യുണൈറ്റഡ് എയർലൈൻസും ഏപ്രിൽ 1-ന് ഡെൽറ്റ എയർ ലൈനും സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.

2023 ഒക്ടോബറിൽ ഇസ്രയേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് എയർ കാനഡ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ ഏപ്രിലിൽ കുറച്ചു നാളത്തേക്ക് സർവീസ് പുനഃരാരംഭിച്ചിരുന്നു. എന്നാൽ, ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് അവ വീണ്ടും നിർത്തിയിരുന്നു.

You might also like

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

വീസ ചട്ടലംഘിച്ചതിന് പ്രശസ്ത ടിക് ടോക് താരം ഖാബി ലെയ്മിനെ യുഎസ് അറസ്റ്റുചെയ്ത് വിട്ടയച്ചു

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ബലമായി കൈവിലങ്ങണിയിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു

ആക്രമണത്തിന് പിന്നില്‍ അമേരിക്ക, കനത്ത് തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

കാനഡയിൽ വൻ ലഹരി വേട്ട; 300 കോടി രൂപയുടെ കൊക്കെയ്നുമായി ഇന്ത്യൻ വംശജരുൾപ്പെടെ ഒൻപത് പേർ പിടിയിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട

Top Picks for You
Top Picks for You