ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിന് സമീപം ഞായറാഴ്ച ഇടിമിന്നലേറ്റ് അമ്മയും രണ്ട് വയസുള്ള മകളും മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ രണ്ട് പേര്‍ക്ക് ഇടിമിന്നലേറ്റതായി 911 ല്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. അമ്മയേയും മകളെയും നടപ്പാതയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കെനിയ ഗ്ലാസ്‌ഗോ (31), മകൾ എന്നിവർക്കാണ് ഇടിമിന്നലേറ്റത്.
അമ്മയും മകളും കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഇടിമിന്നലേറ്റതെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയിൽ പറയുന്നു. മിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കെനിയ ഗ്ലാസ്‌ഗോയെ ഡീര്‍ഫീല്‍ഡ് ബീച്ചിലെ നോര്‍ത്ത് ബ്രോവാര്‍ഡ് മെഡിക്കല്‍ സെന്‍ററിലും കുഞ്ഞിനെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെ ബ്രോവാര്‍ഡ് ഹെല്‍ത്ത് മെഡിക്കല്‍ സെന്‍ററിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.







