കേബിൾ മോഷണത്തിനിടെ പ്രധാന ഫൈബർ ഒപ്റ്റിക് കേബിൾ മുറിച്ചു മാറ്റിയതോടെ കാൽഗറി നഗരത്തിൽ റോജേഴ്സ് ടെലികോം സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. അടിയന്തര ആശയവിനിമയ സംവിധാനങ്ങളെപ്പോലും ബാധിച്ച ഈ സംഭവം ജനങ്ങളെ കടുത്ത ദുരിതത്തിലാക്കി. സംഭവത്തിൽ ആർസിഎംപി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 6:20-ഓടെ എർൾട്ടൺ സ്ട്രീറ്റിലാണ് കേബിൾ മുറിച്ചു മാറ്റിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് കാൽഗറി മേഖലകളിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇൻ്റർനെറ്റ്, ടിവി, ലാൻഡ് ഫോൺ സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി 10 മണിയോടെ തടസ്സപ്പെട്ട സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായി റോജേഴ്സ് അധികൃതർ അറിയിച്ചു. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കേബിളുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.







വെനസ്വേലൻ സർക്കാരും പ്രതിപക്ഷ പ്രതിനിധികളും തമ്മിൽ ചർച്ചകൾ ആരംഭിച്ചു