newsroom@amcainnews.com

ക്യുബെക്കിൽ പൂച്ചയ്ക്ക് പേവിഷബാധ; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

ക്യുബെക്കിൽ ഒരു പൂച്ചയ്ക്ക് കൂടി റെക്കൂൺ പേവിഷബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മോൺടെറേജി മേഖലയിലെ സെൻ്റ്-അനിസെറ്റിൽ നിന്നാണ് രോഗബാധയുള്ള രണ്ടാമത്തെ പൂച്ചയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ മൂന്ന് പേർക്ക് മുൻകരുതലിൻ്റെ ഭാഗമായി അടിയന്തര പ്രതിരോധ ചികിത്സ നൽകിയതായി മോൺടെറേജി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ജൂലൈ അവസാനത്തോടെ ഗാഡ്മാൻചെസ്റ്റർ മേഖലയിൽ ഒരു പൂച്ചയ്ക്ക് റെക്കൂൺ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. പ്രവിശ്യയിൽ വന്യമൃഗങ്ങൾക്കിടയിൽ പേവിഷബാധ പടരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്കും രോഗ സാധ്യത കൂടുതലാണെന്നും പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് […]

കാർണിക്കെതിരെ വധഭീഷണി: മോൺട്രിയൽ സ്വദേശി അറസ്റ്റിൽ

പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ വധഭീഷണി മുഴക്കിയതിന് മോൺട്രിയൽ സ്വദേശിക്കെതിരെ കേസെടുത്തു. സംഭവത്തിൽ 51 വയസ്സുള്ള മാർക്ക് പോർലിയറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മരണമോ ശാരീരിക ഉപദ്രവമോ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുറ്റം ചുമത്തിയതായി ആർ‌സി‌എം‌പി അറിയിച്ചു. ഒരു സെനറ്റർ അടക്കമുള്ള പ്രമുഖർക്ക് അയച്ച ഇമെയിലിലൂടെയാണ് പ്രതി പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മാർക്ക് പോർലിയറെ അറസ്റ്റ് ചെയ്തു. വ്യക്തികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരത്തിലുള്ള വധഭീഷണികൾക്കും പ്രസ്താവനകൾക്കുമെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് ആർ‌സി‌എം‌പി വ്യക്തമാക്കി.

കൊളംബിയയിൽ അതിശക്തമായ ഭൂചലനം: മരണസംഖ്യ 132, നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു

പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 132 പേർ മരിക്കുകയും 570 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ്. കൂടുതൽ തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തകർന്നുവീണ നൂറുകണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള അടിയന്തര രക്ഷാപ്രവർത്തനം വിവിധ നഗരങ്ങളിൽ പുരോഗമിക്കുകയാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ശക്തമായ ഭൂചലനത്തിന് പിന്നാലെ 21 തുടർചലനങ്ങൾ […]

നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർക്ക് പരുക്ക്

നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ ഹെലികോപ്റ്റർ തകർന്നു വീണ് മൂന്ന് പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരമായ യെല്ലോ നൈഫിൽ നിന്നും 375 കിലോമീറ്റർ അകലെയുള്ള ഗമേതി ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ തടാകത്തിലേക്ക് വീഴുകയായിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരെയും കണ്ടെത്തിയത്. പ്രദേശവാസികളുടെയും പ്രാദേശിക അധികൃതരുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ (TSB) അന്വേഷണം ആരംഭിച്ചു.