സിറോ-മലങ്കര കത്തോലിക്ക പന്ത്രണ്ടാമത് ഫാമിലി കണ്‍വെന്‍ഷന് ഡബിള്‍ട്രീ ബൈ ഹില്‍ട്ടണ്‍ സ്റ്റാംഫോര്‍ഡില്‍ തുടക്കമായി. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും സമര്‍പ്പിതരും വിശ്വാസികളും സഭാ പിതാക്കന്മാരും സംഗമത്തില്‍ പങ്കെടുത്തു.
”പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുക” (യോഹന്നാന്‍ 4:23) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഈ കണ്‍വെന്‍ഷന്‍, സെൻ്റ് മേരി ക്വീന്‍ ഓഫ് പീസ് ഭദ്രാസന അധ്യക്ഷന്‍ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്തായുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. ബത്തേരി ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഫാമിലി കണ്‍വെന്‍ഷൻ ഉദ്ഘാടനം ചെയ്തു.
പൂനെ ഭദ്രാസനാധ്യക്ഷന്‍ മാത്യൂസ് മാര്‍ പക്കോമിയോസ്, യു.കെ-യൂറോപ്പ് അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ കുറിയാക്കോസ് മാര്‍ ഒസ്താത്തിയോസ് എന്നിവർ മുഖ്യാതികളായിരുന്നു. മലങ്കര മേജര്‍ സെമിനാരി ഡീനും പ്രശസ്ത ദൈവശാസ്ത്രജ്ഞനുമായ റവ. ഡോ. ജോളി ഫിലിപ്പ് കരിമ്പില്‍, വികാരി ജനറാള്‍ വെരി റവ. അഗസ്റ്റിന്‍ മംഗളത്ത് കോറെപ്പിസ്‌കോപ്പ, മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കൊച്ചേരി, ജനറല്‍ കണ്‍വീനറും ചാന്‍സലറുമായ റവ. ഫാ. സാജി മുക്കൂട്ടുമണ്ണില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റിന്‍സി ബേബി, എംസിവൈഎം പ്രസിഡൻ്റ് സിന്ധ്യ, വടക്കേ അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍, കന്യാസ്ത്രീകള്‍, പ്രതിനിധികള്‍, വിശ്വാസികള്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വികാരി ജനറാള്‍ വെരി റവ. അഗസ്റ്റിന്‍ മംഗളത്ത് കോറെപ്പിസ്‌കോപ്പ സമ്മേളനത്തിൽ കൃതജ്ഞത അർപ്പിച്ചു.







