ടൊറൻ്റോയിലെ സൽസ ഓൺ സെൻ്റ് ക്ലെയർ ഫെസ്റ്റിവലിനിടെയുണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ സെൻ്റ് ക്ലെയർ അവന്യൂ വെസ്റ്റിലായിരുന്നു സംഭവം. ഇതൊരു ആസൂത്രിതമായ വെടിവെപ്പാണെന്നും ലക്ഷ്യമിട്ട് നടന്ന ആക്രമണമാണെന്നും ടൊറൻ്റോ പോലീസ് ഡെപ്യൂട്ടി ചീഫ് ഫ്രാങ്ക് ബറെഡോ അറിയിച്ചു. സംഭവസ്ഥലത്ത് വലിയ പോലീസ് സന്നാഹം തുടരുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അന്വേഷണം ഊർജ്ജിതമാണെന്നും സംഭവസ്ഥലത്തുനിന്ന് തോക്കുകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. വെടിവെപ്പിനെ അപലപിച്ച ടൊറൻ്റോ മേയർ ഒലിവിയ ചൗ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. സുരക്ഷയുടെ ഭാഗമായി സംഭവസ്ഥലത്തേക്ക് പോകരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.







