മോൺട്രിയലിലുണ്ടായ വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥനും സാധാരണക്കാരനും കൊല്ലപ്പെട്ടു. കോട്ട്-ഡെസ്-നെഗസ് മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. അക്രമിയെ പോലീസ് കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 11:35-ഓടെ കോർട്ടെ, ട്രാൻസ് ഐലൻഡ് അവന്യൂ എന്നിവയ്ക്ക് സമീപം ഡ്യൂട്ടിക്കിടെയാണ് 34 വയസ്സുകാരനായ മുഹമ്മദ് അമിൻ ബെൻറെഡൗൺ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റിട്ടുണ്ട്.
ഭരണകൂടത്തിനെതിരെ സായുധ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന,100 പേജിലധികം വരുന്ന ബുക്ക് കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കേസിൽ തീവ്രവാദ ബന്ധം കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.






