ബ്രസീലിയൻ പൗരനും വിദേശ തീവ്രവാദ സംഘടനകളുടെ മുൻ കമാൻഡറുമായ ഫെലിപ്പെ ലിനാറെസ് ഡി ഒലിവേര ഡെൽ അക്വില്ലയെ നോർത്ത് കരോലിനയിൽ വെച്ച് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) അറസ്റ്റ് ചെയ്തു. ഭാര്യാസമേതം മെക്സിക്കോയിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്ന ഇയാൾ, വാഹനം തടയാൻ ശ്രമിച്ച പൊലീസിനെ വെട്ടിച്ച് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കാർ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് കാൽനടയായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.
ബ്രസീലിലെ പി.സി.സി (PCC), സി.വി (CV) എന്നീ ഭീകരസംഘടനകളുടെ മുൻ കമാൻഡറാണ് ഇയാൾ. ഇയാൾ തന്റെ ഭാര്യയെ നിർബന്ധപൂർവ്വം തടവിലാക്കി വെച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ വാഹനത്തിൽ നിന്ന് 9 എം.എം തോക്ക്, ലാപ്‌ടോപ്പുകൾ, പണം തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ഫ്ലീയിംഗ് ആൻഡ് എലൂഡിംഗ് അറെസ്റ്റ്, തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി തോക്ക് കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.






