newsroom@amcainnews.com

ആൽബർട്ട വേർപിരിയൽ: സാമ്പത്തിക പ്രത്യാഘാതം പഠിക്കാൻ കാൽഗറി സർവകലാശാല

ആൽബർട്ട കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് പഠനം ആരംഭിക്കാനൊരുങ്ങി കാൽഗറി സർവ്വകലാശാല. ആൽബർട്ട സ്വതന്ത്ര രാജ്യമായാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുകയാണ് പഠന ലക്ഷ്യം. വേർപിരിയലുമായി ബന്ധപ്പെട്ട ജനഹിത പരിശോധന ഒക്ടോബർ 19-ന് നടക്കും. വേർപിരിയലിൻ്റെ ചെലവുകൾ, സാമ്പത്തിക പ്രത്യാഘാതങ്ങൾ, നേട്ടങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ നൽകുക എന്നതാണ് പഠനത്തിൻ്റെ ലക്ഷ്യമെന്ന് സർവകലാശാല ഡയറക്ടർ മാർത്ത ഹാൾ ഫിൻഡ്ലേ വ്യക്തമാക്കി. ജനഹിത പരിശോധന വിദഗ്ധ ഉപദേശക സമിതി അധ്യക്ഷൻ ഡോ. ജാക്ക് മിൻ്റ്സ് സർവകലാശാല ടീമിന് വേണ്ട നിർദേശങ്ങൾ നൽകും. അന്തിമ റിപ്പോർട്ട് വേനൽക്കാലാവസാനത്തോടെ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, വേർപിരിയൽ ഉണ്ടായാൽ ഏകദേശം 400 ബില്യൺ ഡോളർ ട്രാൻസിഷൻ ചെലവും വാർഷികമായി 25 മുതൽ 50 ബില്യൺ ഡോളർ വരെ അധിക ചെലവും ഉണ്ടാകുമെന്ന് പ്രീമിയർ ഡാനിയൽ സ്മിത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേർപിരിയലിലൂടെ ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥ നാല് ശതമാനം വരെ ചുരുങ്ങുകയും തൊഴിൽ നഷ്ടങ്ങളും ജനസംഖ്യാ കുറവും സംഭവിക്കാമെന്നും സാമ്പത്തിക വിദഗ്ധൻ ഡോ. ട്രെവർ ടോംബ് പറയുന്നു.

You might also like

ഗുരുഗ്രാമിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും മകനെയും വെടിവെച്ചുകൊന്നു; ഭർത്താവ് കസ്റ്റഡിയിൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാൻ കാനഡ

ട്രംപിന് തിരിച്ചടി; എച്ച്-1ബി വീസ അധിക ഫീസ് ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

ഒൻ്റാരിയോയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ഇമിഗ്രേഷൻ ലെവൽ പ്ലാൻ: പൊതുജനങ്ങൾക്കും സംഘടനകൾക്കും അഭിപ്രായം രേഖപ്പെടുത്താം

ലണ്ടനിൽ കെട്ടിടത്തിൽ നിന്നും വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ച് മലയാളി യുവാവ്

Top Picks for You
Top Picks for You