newsroom@amcainnews.com

എബോള ഭീതി; കോംഗോ അതിര്‍ത്തി അടിച്ച് ഉഗാണ്ട

കമ്പാല : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള അതിവേഗം പടരുന്ന സാഹചര്യത്തിൽ അയല്‍രാജ്യമായ ഉഗാണ്ട അതിര്‍ത്തി അടിയന്തരമായി അടച്ചുപൂട്ടി. രാജ്യത്ത് പുതിയ എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ‘ഉടന്‍ പ്രാബല്യത്തില്‍ വരുംവിധം’ അതിര്‍ത്തി അടയ്ക്കാന്‍ ഉഗാണ്ടന്‍ അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു. ഉഗാണ്ടന്‍ വൈസ് പ്രസിഡന്റ് ജെസ്‌ക അലുപോയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര എബോള പ്രതിരോധ ടാസ്‌ക് ഫോഴ്സ് യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം

മെയ് 15-ന് കോംഗോയില്‍ ഔദ്യോഗികമായി എബോള പൊട്ടിപ്പുറപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ, രോഗബാധിതരായ നിരവധി കോംഗോ സ്വദേശികള്‍ അതിര്‍ത്തി കടന്ന് ഉഗാണ്ടയില്‍ എത്തിയിരുന്നു. ഇവരെ ചികിത്സിച്ച നിരവധി ഉഗാണ്ടന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് സമ്പര്‍ക്കമുണ്ടായതായി കണ്ടെത്തിയതാണ് അതിര്‍ത്തി പൂര്‍ണ്ണമായി അടയ്ക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.  ബുണ്ടിബുഗ്യോ (Bundibugyo) ഇനത്തില്‍പ്പെട്ട എബോള വൈറസാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്നത്. നിലവില്‍ ലഭ്യമായ എബോള വാക്‌സിനുകളോ പ്രത്യേക ചികിത്സകളോ ഫലപ്രദമല്ലാത്ത അതീവ അപകടകാരിയായ ഇനമാണിത്.

കോംഗോയിലെ ബൂനിയ (Bunia) നഗരത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. വൈറസ് പടരാതിരിക്കാന്‍ ബൂനിയയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും കോംഗോ സര്‍ക്കാരും റദ്ദാക്കിയിട്ടുണ്ട്.  ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും (Kampala) നിലവില്‍ രണ്ട് എബോള കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന (WHO) ഈ രോഗവ്യാപനത്തെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി (PHEIC) പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഉഗാണ്ടന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

You might also like

ഇന്ത്യയുടെ എബോള ജാഗ്രതാനിർദ്ദേശം: രോഗവ്യാപനം ഒരു മഹാമാരിയായി മാറാത്തത് എന്തുകൊണ്ടെന്ന് വിദഗ്ധർ വിശദീകരിക്കുന്നു

ന്യൂസിലാൻഡിൽ മരക്കൊമ്പ് തലയിൽ വീണ് ഇന്ത്യൻ പൗരൻ മരിച്ചു

നിർണായക ധാതുക്കളുടെയും അപൂർവ മണ്ണുകളുടെയും (rare earths) വിതരണം സുരക്ഷിതമാക്കുന്നതിനുള്ള ഉഭയകക്ഷി ചട്ടക്കൂടിന് ഇന്ത്യയും യുഎസും അന്തിമരൂപം നൽകുന്നു

ഇന്ധനവിലയിൽ വീണ്ടും വർദ്ധന; പെട്രോളിന് 87 പൈസ കൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ

ഏഷ്യൻ ഗെയിംസ് യോഗ്യതാ ട്രയൽസിൽ പങ്കെടുക്കാൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി

ഭോജ്ശാല വിധിക്ക് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച: ഹിന്ദു സംഘടനകൾ ‘മഹാ ആരതി’ നടത്തി, മുസ്ലീങ്ങൾ വീടുകളിൽ പ്രാർത്ഥിച്ചു

Top Picks for You
Top Picks for You