newsroom@amcainnews.com

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയ്ൻ മുന്നോട്ടുവെച്ച നിർദേശം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ക്രെംലിൻ അറിയിച്ചു. ഏപ്രിൽ 11 വൈകിട്ട് 4 മണി മുതൽ ഏപ്രിൽ 12 അർധരാത്രി വരെയാണ് വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകുക.

നാല് വർഷമായി തുടരുന്ന യുദ്ധത്തിന് പരിഹാരം കാണാനുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. യുഎസ് മുഖേനയാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി വെടിനിർത്തൽ നിർദേശം കൈമാറിയത്. എല്ലാ മേഖലകളിലും സൈനിക നീക്കങ്ങൾ നിർത്തിവെക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ശത്രുപക്ഷത്ത് നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായി നേരിടുമെന്നും ക്രെംലിൻ വ്യക്തമാക്കി. റഷ്യയുടെ ഈ നീക്കം പിന്തുടർന്ന് യുക്രെയ്നും വെടിനിർത്തൽ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോസ്കോ അറിയിച്ചു.

You might also like

എഐ സാങ്കേതികവിദ്യ വഴി പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാനഡയിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്

ലോകത്തെ ഏറ്റവും ചെലവേറിയ ഭവനവിപണിയായി കാനഡ: റിപ്പോർട്ട്

ലോകകപ്പ്: രാജകീയം, ചരിത്രമെഴുതി മെസ്സി

വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം: ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

ഇന്ധന നികുതിയിളവ് നൽകാൻ ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You