വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ യുദ്ധസന്നാഹങ്ങൾക്കും പ്രസ്താവനകൾക്കുമൊടുവിൽ ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് ഈ അപ്രതീക്ഷിത തീരുമാനം. നയതന്ത്ര നീക്കങ്ങളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള പാകിസ്താൻ്റെ അഭ്യർത്ഥന മാനിച്ചാണ് സൈനിക നടപടികൾ നിർത്തിവെക്കാൻ ട്രംപ് സമ്മതിച്ചത്. ഇതേത്തുടർന്ന് തർക്ക പ്രദേശമായ ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് പൂർണ്ണമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായതായും പാകിസ്താൻ അറിയിച്ചു.







