ബ്രസീലിലെ ബെലേമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ (COP30) ഉച്ചകോടിയിൽ സംഘർഷം. തദ്ദേശീയരായ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റമുട്ടി. പ്രധാന വേദിയിലേക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്കേറ്റതായി യുഎൻ വ്യക്തമാക്കി.
സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ പ്ലാസ്റ്റിക് ബിന്നുകൾ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് തലക്ക് പരുക്കേറ്റു. സംഭവത്തെക്കുറിച്ച് ബ്രസീലിയൻ, യുഎൻ അധികൃതർ അന്വേഷണം നടത്തുന്നുണ്ടെന്ന് യുഎൻ അറിയിച്ചു.







