ഫ്രഞ്ച് ഭാഷാ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ക്യൂബെക്ക് സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ 9,813 പരിശോധനകൾ നടത്തിയതായി പ്രവിശ്യയുടെ ഫ്രഞ്ച് ഭാഷാ സംരക്ഷണ ഓഫീസ് (OQLF) വ്യക്തമാക്കി. ഇത് 2022-2023 കാലയളവിനെ അപേക്ഷിച്ച് 47% വർധനയാണിത്.
വർധിച്ചുവരുന്ന പരാതികളെ തുടർന്നാണ് പരിശോധനകളുടെ എണ്ണം കൂട്ടിയതെന്നും OQLF പറയുന്നു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഫ്രഞ്ച് ഭാഷയിൽ സേവനം ലഭിക്കുന്നില്ല എന്നതായിരുന്നു പ്രധാന പരാതി. കൂടാതെ, വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ വെബ്‌സൈറ്റുകളിലും ബോർഡുകളിലും ഔദ്യോഗിക ഭാഷയായ ഫ്രഞ്ച് ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചു. ആകെ 10,371 പരാതികളാണ് ഈ കാലയളവിൽ ഓഫീസിന് ലഭിച്ചത്.







