പ്രവിശ്യയിൽ അഞ്ചാംപനി ഭീതി ഒഴിഞ്ഞതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ (പിഎച്ച്ഒ) റിപ്പോർട്ട് ചെയ്തു. കേസുകളുടെ എണ്ണം കുറഞ്ഞതായി പിഎച്ച്ഒ എപ്പിഡെമിയോളജി റിപ്പോർട്ടിൽ പറയുന്നു. വൈറസ് ബാധ ആരംഭിച്ച ശേഷം ഇതുവരെ 26 പൊതുജനാരോഗ്യ യൂണിറ്റുകളിലായി 2,375 പേർക്ക് അഞ്ചാംപനി ബാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ 18 ന് ന്യൂബ്രൺസ്വിക്കിലെ ഒരാൾക്ക് അഞ്ചാംപനി ബാധിച്ചതോടെയാണ് രോഗം പടരാൻ തുടങ്ങിയത്. തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലും, ആൽബർട്ടയിലും അഞ്ചാംപനിയെ തുടർന്ന് നവജാതശിശുക്കൾ മരിച്ചതായി റിപ്പോർട്ട് ചെയ്‌തിരുന്നു.







