സമാധാന നൊബേലിന് വീണ്ടും അവകാശവാദം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾ അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനത്തിന് അർഹതയുണ്ട്. അത് നൽകിയില്ലെങ്കിൽ അമേരിക്കയ്ക്ക് തന്നെ അപമാനമാണെന്ന് ട്രംപ് പറഞ്ഞു. ഗാസയിൽ സമാധാനപദ്ധതി മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം.
ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ഡോണൾഡ് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. ഇതുകൂടാതെ പല യുദ്ധങ്ങൾ അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നൊബേലിന് വേണ്ടിയുള്ള അവകാശവാദം ട്രംപ് ശക്തമാക്കിയിരുന്നു. പല രാജ്യങ്ങളും ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇസ്രയേൽ, പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളാണ് ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ച് രംഗത്തെത്തിയത്. എന്നാൽ, ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി നൊബേലിന് പിന്തുണ അറിയിക്കാത്തത് ഡോണൾഡ് ട്രംപിനെ ചൊടുപ്പിച്ചിരുന്നു. തീരുവ യുദ്ധത്തിന് കാരണം ഇതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.







