ഖത്തറിൽ ഇസ്രയേൽ നടത്തിയ സൈനികാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഖത്തറിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുകയും മേഖലയിലെ സംഘർഷം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെയും ബന്ദികളാക്കപ്പെട്ട ഇസ്രയേലി പൗരന്മാരെ മോചിപ്പിക്കാനുള്ള നീക്കങ്ങളെയും അപകടത്തിലാക്കുമെന്നും കാർണി വ്യക്തമാക്കി. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്ന സമയത്താണ് ആക്രമണം നടന്നതെന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.
2023 ഒക്ടോബറിലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസ് നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ ഹമാസ് നേതാക്കളിൽ ഒരാൾ ആക്രമണത്തെ അതിജീവിച്ചെന്ന് വക്താക്കൾ അവകാശപ്പെട്ടു.







