newsroom@amcainnews.com

ഹമാസ് കീഴടങ്ങിയില്ലെങ്കിൽ ഗാസയില്‍ സര്‍വനാശം: ഇസ്രയേല്‍

ഹമാസ് കീഴടങ്ങുന്നില്ലെങ്കില്‍ ഗാസയെ പൂര്‍ണമായി നശിപ്പിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ജനവാസ മേഖലകളിലെ ഇടുങ്ങിയ തെരുവുകളില്‍ പഴയവാഹനങ്ങളില്‍ ബോംബ് വച്ചു വീടുകള്‍ തകര്‍ക്കുന്ന രീതി സൈന്യം തുടര്‍ന്നു. ഇന്നലത്തെ ആക്രമണങ്ങളില്‍ 40 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

ബന്ദികളെ മോചിപ്പിക്കുകയും ആയുധംവച്ചു കീഴടങ്ങുകയും ചെയ്യണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം ഹമാസ് അംഗീകരിക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.യുഎസ് പ്രസിഡന്റ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പദ്ധതി ഇസ്രയേല്‍ അംഗീകരിച്ചതായും വിദേശകാര്യമന്ത്രി ഗിഡിയാന്‍ സാര്‍ പറഞ്ഞു. ഗാസയ്ക്കു ഗുണകരമാകുന്ന പദ്ധതി തയാറാക്കിവരികയാണെന്നു ട്രംപ് പറഞ്ഞു. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നാണ് ഹമാസിന്റെ നിലപാട്.

You might also like

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

ഇറാൻ പവർ പ്ലാൻ്റുകൾ തൊട്ടാൽ ഗൾഫ് രാജ്യങ്ങളുടെ കുടിവെള്ളം മുട്ടിക്കും: ട്രംപിന്റെ ഭീഷണിക്ക് മറുപടി

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

കാനഡയിൽ പ്രവാസി വോട്ട് കുത്തനെ കുറയുന്നു: വോട്ടിംഗ് രീതി പരിഷ്‌കരിക്കാൻ സമ്മർദ്ദം

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

Top Picks for You
Top Picks for You