ഓട്ടവ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി. എന്നാൽ കനേഡിയൻ മേഖലകൾക്ക് ഇപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന അമേരിക്കൻ താരിഫുകൾ സമീപഭാവിയിൽ പിൻവലിക്കാൻ സാധ്യതയില്ല എന്നും കാർണി പറഞ്ഞു. യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന എതിർ-താരിഫുകളിൽ ഭൂരിഭാഗവും പിൻവലിച്ച ദിവസമായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചത്.
ട്രംപുമായുള്ള ചർച്ചയെ “നല്ല സംഭാഷണം” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വ്യാപാരം, തൊഴിൽ, മറ്റ് പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് ദീർഘമായി സംസാരിച്ചു, എന്നും കാർണി പ്രതികരിച്ചു. പ്രിവി കൗൺസിലിലെ പുതിയ ഉദ്യോഗസ്ഥനായ മൈക്കൽ സാബിയ, അമേരിക്കൻ സഹപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താൻ യുഎസ് തലസ്ഥാനത്തുണ്ടെന്ന് കാർണി പറഞ്ഞു. തന്ത്രപ്രധാന മേഖലകളിൽ ഉടനടി പരിഹാരം പ്രതീക്ഷിക്കരുത്. പക്ഷേ തുടർ ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.







