newsroom@amcainnews.com

ടൊറൻ്റോയിൽ സ്കൂളിന് സമീപം വെടിവയ്പ്പ്; രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോയിൽ ഒരു സ്കൂളിന് സമീപം രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിലൊരാൾ വെടിവെയ്പുമായി ബന്ധമില്ലാത്ത സാധാരണക്കാരനാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഡൊണാൾഡ് അവന്യൂവിനടുത്തുള്ള കീലെ സ്ട്രീറ്റിന് സമീപമാണ് മൂന്നോ നാലോ പേരടങ്ങുന്ന രണ്ട് സംഘങ്ങൾ പരസ്പരം വെടിയുതിർത്തത്. വെടിവയ്പ്പുണ്ടായ സമയത്ത് പ്രദേശത്തുകൂടി വാഹനമോടിച്ചു പോകുകയായിരുന്ന 17 വയസ്സുള്ളൊരു കൗമാരക്കാരിയും 30 വയസ്സുള്ളൊരു സ്ത്രീയും അപകടത്തിൽപ്പെട്ടതായി പോലീസ് പറയുന്നു.

വെടിവയ്പ്പുമായി കൗമാരക്കാരിക്ക് ബന്ധമുണ്ടോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല, എന്നാൽ സ്ത്രീ നിരപരാധിയാണെന്ന് സ്ഥിരീകരിച്ചു. ഒരു സ്കൂളിന് എതിർവശത്ത് പട്ടാപ്പകൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് നിർഭാഗ്യകരമാണെന്ന്,” സൂപ്രണ്ട് റിച്ച് ഹാരിസ് പറഞ്ഞു. പരിക്കുകൾ ഗുരുതമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നും രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തതായും ഒരു തോക്ക് കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

You might also like

കുട്ടികളുടെ സുരക്ഷയും സോഷ്യൽ മീഡിയ ഭീമന്മാരുടെ നിയമപ്പോരാട്ടവും

എഡ്മിന്‍റനിലെ ഇസ്ലാമിക് ഡേകെയറിന് നേരെ വിദ്വേഷ പരാമർശം: അന്വേഷണം ആരംഭിച്ചു

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ബ്രിട്ടീഷ് കൊളംബിയയിൽ യുവതിക്ക് നേരെ കരടിയുടെ ആക്രമണം

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

ഗിന്നസ് റെക്കോർഡ് നേടിയ 5 കോടിയുടെ അത്ഭുത മോതിരം ആലപ്പുഴയിൽ; കാണാൻ വൻ ജനത്തിരക്ക്

Top Picks for You
Top Picks for You