മിസിസാഗയിലെ ഇസ്ലാമിക് സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് മുസ്ലീം കമ്മ്യൂണിറ്റികൾ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഇസ്ലാമിക് സെന്റർ പ്രസിഡന്റ് മിൻഹാജ് ഖുർഷി. ഓഗസ്റ്റ് 15ന് പുലർച്ചെയാണ് ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്കയുടെ മിസിസാഗ സെന്ററിന് നേരെ ആക്രമണമുണ്ടായത്. ഇസ്ലാം മതത്തിനോടുള്ള വിദ്വേഷ പ്രേരിത ആക്രമണമാണെന്നാണ് ഇതെന്ന് കരുതുന്നതായി മിൻഹാജ് ഖുർഷി പറഞ്ഞു. സംഭവത്തിൽ പീൽ റീജിയണൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
സെന്ററിന്റെ ഗ്ലാസ് ഡോറുകൾ ഒരാൾ സ്‌കേറ്റ് ബോർഡ് ഉപയോഗിച്ച് തകർക്കുന്നതായി സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് മുമ്പ് വീഡിയോ ദൃശ്യങ്ങളിലുള്ള ആൾ പലതവണ സ്ഥലത്തുകൂടി കടന്നുപോകുന്നതും സൗഹൃദപരമായ രീതിയിൽ പെരുമാറിയതായി കണ്ടിട്ടുണ്ടെന്നും ഖുർഷി പറഞ്ഞു. ആക്രമണത്തിന് ശേഷം മുസ്ലീം സമൂഹം വളരെയധികം പീഡിക്കപ്പെടുന്നുണ്ടെന്നും വൈകുന്നേരങ്ങളിലെ പഠനക്ലാസുകളിലേക്കും ഖുർആൻ ക്ലാസുകളിലേക്കും കുട്ടികൾ വരാതെയായെന്നും ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഖുർഷി കൂട്ടിച്ചേർത്തു.







