newsroom@amcainnews.com

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ അഞ്ചാംപനി സ്ഥിരീകരിച്ചു

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ രണ്ട് അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍. ജൂണ്‍ 21 മുതല്‍ അഞ്ചാംപനി ബാധിച്ച ആളുകള്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും ഇതുവഴി മറ്റുളവരിലേക്കും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ഐലന്‍ഡിലെ പൊതുജനാരോഗ്യ ഓഫീസ് മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ 25-ന് ഷാര്‍ലറ്റ്ടൗണ്‍ വിമാനത്താവളവും അതേ ദിവസം തന്നെ കാംലൂപ്സില്‍ നിന്ന് കാല്‍ഗറിയിലേക്കും കാല്‍ഗറിയില്‍ നിന്ന് ഷാര്‍ലറ്റ്ടൗണിലേക്കുമുള്ള രണ്ട് വെസ്റ്റ്ജെറ്റ് വിമാനങ്ങള്‍ ഉള്‍പ്പടെ 10 സ്ഥലങ്ങളാണ് അഞ്ചാംപനി സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഐലന്‍ഡിലെ സ്റ്റാന്‍ലി ബ്രിഡ്ജിലെയും സ്‌കോച്ച്‌ഫോര്‍ട്ടിലെയും സര്‍വീസ് സ്റ്റേഷനുകള്‍, ഷാര്‍ലറ്റ്ടൗണിലെ ചാപ്പല്‍, ഷാര്‍ലറ്റ്ടൗണിലെയും മോറലിലെയും നിരവധി റീട്ടെയില്‍ ഔട്ട്ലെറ്റുകളുമാണ് സാധ്യത പട്ടികയിലെ മറ്റ് സ്ഥലങ്ങള്‍.

ജൂണ്‍ 14 വരെയുള്ള കണക്കനുസരിച്ച്, ഈ വര്‍ഷം കാനഡയിലുടനീളം 3,381 മീസില്‍സ് കേസുകളാണ് ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്തത്. ഒന്റാരിയോയില്‍ 2,186 കേസുകളും ആല്‍ബര്‍ട്ടയില്‍ 961 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാനഡയിലെ അഞ്ചാംപനി കേസുകളില്‍ 93 ശതമാനവും ഈ രണ്ട് പ്രവിശ്യകളിലാണ്.

You might also like

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

Top Picks for You
Top Picks for You