newsroom@amcainnews.com

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ അഞ്ചാംപനി സ്ഥിരീകരിച്ചു

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ രണ്ട് അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍. ജൂണ്‍ 21 മുതല്‍ അഞ്ചാംപനി ബാധിച്ച ആളുകള്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും ഇതുവഴി മറ്റുളവരിലേക്കും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ഐലന്‍ഡിലെ പൊതുജനാരോഗ്യ ഓഫീസ് മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ 25-ന് ഷാര്‍ലറ്റ്ടൗണ്‍ വിമാനത്താവളവും അതേ ദിവസം തന്നെ കാംലൂപ്സില്‍ നിന്ന് കാല്‍ഗറിയിലേക്കും കാല്‍ഗറിയില്‍ നിന്ന് ഷാര്‍ലറ്റ്ടൗണിലേക്കുമുള്ള രണ്ട് വെസ്റ്റ്ജെറ്റ് വിമാനങ്ങള്‍ ഉള്‍പ്പടെ 10 സ്ഥലങ്ങളാണ് അഞ്ചാംപനി സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഐലന്‍ഡിലെ സ്റ്റാന്‍ലി ബ്രിഡ്ജിലെയും സ്‌കോച്ച്‌ഫോര്‍ട്ടിലെയും സര്‍വീസ് സ്റ്റേഷനുകള്‍, ഷാര്‍ലറ്റ്ടൗണിലെ ചാപ്പല്‍, ഷാര്‍ലറ്റ്ടൗണിലെയും മോറലിലെയും നിരവധി റീട്ടെയില്‍ ഔട്ട്ലെറ്റുകളുമാണ് സാധ്യത പട്ടികയിലെ മറ്റ് സ്ഥലങ്ങള്‍.

ജൂണ്‍ 14 വരെയുള്ള കണക്കനുസരിച്ച്, ഈ വര്‍ഷം കാനഡയിലുടനീളം 3,381 മീസില്‍സ് കേസുകളാണ് ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്തത്. ഒന്റാരിയോയില്‍ 2,186 കേസുകളും ആല്‍ബര്‍ട്ടയില്‍ 961 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാനഡയിലെ അഞ്ചാംപനി കേസുകളില്‍ 93 ശതമാനവും ഈ രണ്ട് പ്രവിശ്യകളിലാണ്.

You might also like

കാനഡയിലെ ഊർജ്ജമേഖല ഉണർവിൽ: വൻ അന്താരാഷ്ട്ര നിക്ഷേപത്തിന് സാധ്യത

കനേഡിയൻ ഭവനവിപണി: മെയ് മാസത്തിൽ വീടുകളുടെ വില കൂടി, വിൽപ്പന ഇടിഞ്ഞു

വേനൽക്കാലം ആഘോഷമാക്കാം: എഡ്മിന്‍റൻ – ജാസ്പർ പുതിയ ബസ് സർവീസ് ഇന്ന് മുതൽ

പിറ്റ്‌സ്‌ബർഗിൽ വിമാന സർവീസുകൾ താളംതെറ്റി; ലണ്ടൻ യാത്രക്കാരും ആശങ്കയിൽ

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

ഇന്ത്യക്കാർക്കുള്ള EB-5 വിസ ക്വാട്ട പൂർത്തിയായി: യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

Top Picks for You
Top Picks for You