newsroom@amcainnews.com

പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു, സാധാരണക്കാരുൾപ്പെടെ മുപ്പതോളം പേർക്ക് പരുക്ക്; പിന്നിൽ പാക്കിസ്ഥാൻ താലിബാന്റെ ചാവേർ ആക്രമണ വിഭാഗം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു. സാധാരണക്കാരുൾപ്പെടെ മുപ്പതോളം പേർക്ക് പരുക്കേറ്റു. സ്ഫോടക വസ്തുക്കൾ നിറച്ച ചാവേർ വാൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം മായ ഹാഫിസ് ഗുൽ ബഹാദൂർ സംഘടന ഏറ്റെടുത്തിട്ടുണ്ട്.

പരുക്കേറ്റവരിൽ നാലു സൈനികരുടെ നില ഗുരുതരമാണ്. 19 സാധാരണക്കാർക്കും പരുക്കേറ്റു. ആക്രമണത്തിന്റെ ആഘാതത്തിൽ രണ്ടു വീടുകളുടെ മേൽക്കൂര തകർന്നു വീണു. ഇതിൽ 6 കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും പാക്കിസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലെത്തിയ 2021നുശേഷം പാക്കിസ്ഥാനിൽ ഇത്തരം ആക്രമണങ്ങൾ കുത്തനെ കൂടിയിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലുമായി ഈ വർഷം ഇതുവരെ 290 പേരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

You might also like

`കാനഡയിലെ യാഥാര്‍ത്ഥ്യം ഇതാണ്, ഇന്ത്യ തന്നെയാണ് നല്ലത്’; വൈറല്‍ വീഡിയോയുമായി യുവതി

പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങൾ; അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യയുടെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

കുടിയേറ്റക്കാരെ നാടുകടത്തല്‍: കോടതി വിധി ട്രംപിന് അനുകൂലം

ഫ്ലോറിഡയില്‍ കാനഡ പൗരന്റെ മരണം: അടിയന്തര റിപ്പോര്‍ട്ട് തേടി കാനഡ

കാൽഗറിയിൽ അമിത ശബ്ദം ഉണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പണി വരുന്നു; പിഴ ഈടാക്കാനുള്ള നടപടികളുമായി ട്രാഫിക് വകുപ്പ്

രേഖകളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ആല്‍ബര്‍ട്ട

Top Picks for You
Top Picks for You