newsroom@amcainnews.com

ട്രംപിന് നൊബേല്‍ ശുപാര്‍ശക്ക് പിന്നാലെ ഇറാനെതിരായ യുഎസ് ആക്രമണത്തില്‍ അപലപിച്ച് പാക്കിസ്ഥാന്‍

അടുത്ത വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് ശുപാര്‍ശ ചെയ്ത പാക്കിസ്ഥാന്‍ ഇറാനില്‍ യുഎസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്ത്. കഴിഞ്ഞ മാസം ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘര്‍ഷ സാഹചര്യത്തില്‍ ഇടപെട്ടെന്നു പറഞ്ഞാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ട്രംപ് അര്‍ഹനാണെന്ന് പാക്കിസ്ഥാന്‍ പറഞ്ഞത്.

”മേഖലയിലെ പ്രശ്‌നങ്ങള്‍ ഇനിയും മോശമാകുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. സംഘര്‍ഷം കൈവിട്ടുപോയാല്‍ മേഖലയില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണം. യുഎന്‍ ചാര്‍ട്ടറിനനുസരിച്ചുള്ള ചര്‍ച്ചയും നയതന്ത്രവും നടപ്പാക്കണം,” പാക്ക് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇറാനുമായി 900 കി.മീ. നീളമുള്ള അതിര്‍ത്തിയാണ് പാക്കിസ്ഥാന്. ഇറാന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും കുറിപ്പില്‍ പറയുന്നു.

You might also like

ജയതിലക് ഇടപെട്ട് സസ്പെൻഷൻ വീണ്ടും നീട്ടി; തന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് എൻ. പ്രശാന്ത്

ഇറാനിലെ അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ

നോർത്ത് ഈസ്‌റ്റേൺ കാൽഗറിയിലെ വീട്ടിൽ കാർബൺ മോണോക്‌സൈഡ് ചോർച്ചയെ തുടർന്ന് ഒരു മരണം

നാടൻ രുചി വിഭവങ്ങൾ ഒരുക്കുന്ന തട്ടുകട, കൂടെ സംഗീതവും സമ്മാനപ്പെരുമഴയും… എഡ്മണ്ടൺ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ’ഈ മനോഹര തീരം’ 21-ന്; പ്രവേശനം സൗജന്യം

ഒന്റാരിയോയിൽ കൂടുതൽ വാക്സിനുകൾ എളുപ്പത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്റാരിയോ ഫാർമസിസ്റ്റുകൾ

മാക്രോണ്‍ എപ്പോഴും തെറ്റിദ്ധരിക്കുന്നു, ; വിമര്‍ശിച്ച് ട്രംപ്

Top Picks for You
Top Picks for You