newsroom@amcainnews.com

ജി-7 ഉച്ചകോടിക്കിടെ മാര്‍ക് കാര്‍ണി-മോദി കൂടിക്കാഴ്ച ഇന്ന്

ആല്‍ബര്‍ട്ട കാനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്ലാതെ ജി7 സമ്മേളനം രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇരുലോകനേതാക്കളുമായി മാര്‍ക്ക് കാര്‍ണി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ജി7 നേതാക്കളുടെ പ്രഭാതഭക്ഷണ സെഷനില്‍ പങ്കെടുക്കാന്‍ പോകുന്ന സെലെന്‍സ്‌കിയുമായി കാര്‍ണി സ്വകാര്യമായി കൂടിക്കാഴ്ച നടത്തും. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞായിരിക്കും മോദി-കാര്‍ണി കൂടിക്കാഴ്ച.

അതേസമയം ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെ മോദിയുടെ സന്ദര്‍ശനം സിഖ് വിഘടനവാദ ഗ്രൂപ്പുകളില്‍ നിന്ന് വലിയ പ്രതിഷേധത്തിന് കാരണമായി.

You might also like

വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ

ഹെപ്പറ്റൈറ്റിസ് എ അണുബാധ: മാനിറ്റോബയിലേക്ക് യാത്ര വിലക്കുമായി യു എസ്

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

ബാറ്ററി സാങ്കേതികവിദ്യയിലെ രഹസ്യ വിപ്ലവം: 3-ഡി പ്രിന്റിംഗ്

കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്കിൽ വൻ വർധന: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ന്യൂയോർക്കിൽ വീണ്ടും പെരുമഴയും കനത്ത കൊടുങ്കാറ്റും: ജാഗ്രതാ നിർദേശം

Top Picks for You
Top Picks for You