newsroom@amcainnews.com

ജി 7 ഉച്ചകോടി: മോദിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച് മാര്‍ക്ക് കാര്‍ണി

ഈ മാസം അവസാനം ആല്‍ബര്‍ട്ടയിലെ കനനാസ്‌കിസില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി.
രാജ്യത്തിന്റെ വലിപ്പവും ആഗോള വിതരണ ശൃംഖലയിലെ പ്രധാന പങ്കും കണക്കിലെടുത്ത്, ഊര്‍ജ്ജ സുരക്ഷ, നിര്‍ണായക ധാതുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ലോക നേതാക്കള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടത് നിര്‍ണായകമാണെന്ന് മാര്‍ക്ക് കാര്‍ണിപറഞ്ഞു.

മോദിയെ ക്ഷണിക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് മറ്റ് ജി 7 നേതാക്കളുമായി കൂടിയാലോചിച്ചതായി മാര്‍ക്ക് കാര്‍ണി പറഞ്ഞു.ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ സന്നദ്ധമാണെന്ന് മാര്‍ക്ക് കാര്‍ണി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് മോദിയെ ക്ഷണിച്ചതെന്ന് മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. അതേസമയം കാനഡയിലുടനീളമുള്ള സിഖുകാര്‍ക്കിടയില്‍ ഈ തീരുമാനം രോഷവും വേദനയും ഉണ്ടാക്കിയതായി വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ ഓഫ് കാനഡ പറഞ്ഞു.

2023-ല്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെ കാനഡ-ഇന്ത്യ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണില്‍ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

You might also like

കാട്ടുതീ : ഒന്റാരിയോയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സായുധ സേനയെ നിയോഗിച്ച് പ്രധാനമന്ത്രി

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് കൊവിഡിനേക്കാള്‍ മാരകമായ അപകടകരമായ ഫംഗസ്

കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല! കാനഡ മറന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൻ്റെ ഓർമ്മകൾക്ക് നാൽപത് വർഷം

ഒന്റാരിയോയില്‍ ചൂട് കൂടുന്നു: നഗരത്തില്‍ ഔട്ട്‌ഡോര്‍ പൂളുകള്‍ തുറക്കുന്നു

‘ലാഫിംഗ് ഗ്യാസ്’ അടങ്ങിയ ഉൽപ്പന്നങ്ങൾ വിനോദത്തിനായി ശ്വസിക്കരുത്; അപകട മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

Top Picks for You
Top Picks for You