newsroom@amcainnews.com

ജി 7 ഉച്ചകോടി: മോദിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച് മാര്‍ക്ക് കാര്‍ണി

ഈ മാസം അവസാനം ആല്‍ബര്‍ട്ടയിലെ കനനാസ്‌കിസില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി.
രാജ്യത്തിന്റെ വലിപ്പവും ആഗോള വിതരണ ശൃംഖലയിലെ പ്രധാന പങ്കും കണക്കിലെടുത്ത്, ഊര്‍ജ്ജ സുരക്ഷ, നിര്‍ണായക ധാതുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ലോക നേതാക്കള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടത് നിര്‍ണായകമാണെന്ന് മാര്‍ക്ക് കാര്‍ണിപറഞ്ഞു.

മോദിയെ ക്ഷണിക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് മറ്റ് ജി 7 നേതാക്കളുമായി കൂടിയാലോചിച്ചതായി മാര്‍ക്ക് കാര്‍ണി പറഞ്ഞു.ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ സന്നദ്ധമാണെന്ന് മാര്‍ക്ക് കാര്‍ണി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് മോദിയെ ക്ഷണിച്ചതെന്ന് മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. അതേസമയം കാനഡയിലുടനീളമുള്ള സിഖുകാര്‍ക്കിടയില്‍ ഈ തീരുമാനം രോഷവും വേദനയും ഉണ്ടാക്കിയതായി വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ ഓഫ് കാനഡ പറഞ്ഞു.

2023-ല്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെ കാനഡ-ഇന്ത്യ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണില്‍ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

You might also like

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

Top Picks for You
Top Picks for You