newsroom@amcainnews.com

ട്രംപും പാൽച്ചുരത്തുന്ന അറബുലോകവും..!

ഷാജി ഏബ്രഹാം

പാൽചുരത്തിയ ആടുകളെത്തേടി ആ കറവക്കാരൻ യാത്ര ചെയ്തു. കറവക്കാരെനെക്കാളിലും പാലുകൊടുക്കുന്ന ആടുകൾക്കായിരുന്നു സന്തോഷം. അതുകൊണ്ടുതന്നെ അവർ മത്സരിച്ചു പാൽചുരത്തിക്കൊണ്ടിരുന്നു കറവക്കാരനെ സന്തോഷിപ്പിക്കാനായി.

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റിലെ മൂന്നു രാജ്യങ്ങൾ സന്ദർശിച്ചു തിരികെ പോയി. എന്റെ നോട്ടത്തിൽ ട്രമ്പിന്റെ യാത്ര ഡിപ്ലോമാറ്റിക് യാത്രയല്ലായിരുന്നു മറിച്ച് ഒരു ആയുധ വില്പനക്കാരന്റെ യാത്രയായിരുന്നു.
ഒരു ക്രിസ്ത്യൻ രാജ്യ തലവനെ ആവുന്നിടത്തോളം രസിപ്പിക്കാൻ അറബ് രാഷ്ട്രത്തലവന്മാർ മത്സരിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഒരു പരിധിവരെ അറബുലോകം ഭീതിയിലാണ്. സമ്പത്തു ധാരാളം ഉള്ളതുതന്നെയാണ് അതിനു കാരണം. സമ്പത്തു എങ്ങനെ ഉപയോഗിക്കണമെന്നോ സംരക്ഷിക്കണമെന്നോ അറിയാത്ത ആൾക്കാരാണ് അറബ് വംശജർ. അതുകൊണ്ടുതന്നെ സ്നേഹം നടിച്ചും ഭീഷണിപ്പെടുത്തിയും അവരെ തകർക്കാൻ ഏവരും തക്കംപാർത്തിരിക്കുന്നു. അവരുടെ എണ്ണപ്പാടങ്ങൾ ഏതുനിമിഷവും തകർക്കപ്പെടും എന്ന ഭയത്തിലാണ് അവർ. അവരുടെഅതിർത്തി ഭേദിച്ചു ഏതുനിമിഷവും ചുറ്റുമുള്ളവർ വരുമെന്ന ഭീതിയും അവരെ അലട്ടുന്നു. അതുകൊണ്ടുതന്നെ ഒരു രക്ഷകനെതേടിയുള്ള ഓട്ടത്തിലാണ് അറബ് ലോകം.

ട്രംപിനെ സ്വീകരിച്ച അറബുലോകങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്നുളത് സത്യമാണ്. സൗദിയും ഖത്താറും തമ്മിൽ ശീതസമരത്തിലാണ്. അതുപോലെ എമിറൈറ്റും മറ്റു രണ്ടുപേരുടെയും മിത്രങ്ങൾ അല്ലതാനും. ഖത്താർ അമീറാകാതെ മുസ്ലിം ബ്രദർഹുഡിന്റെ ആളുമാണ്. അതുകൊണ്ടുതന്നെ ലോകത്തിലുള്ള സകല തീവ്രവാദത്തെയും അദ്ദേഹം സഹായിക്കുന്നു.

സൗദിയുടേയും എമിറൈറ്റിസിന്റെയും പൊതു ശത്രു ഹൂത്തികളും ഇറാനുമാണ്. ഇവരിൽനിന്നുള്ള രക്ഷകനായിട്ടാണ് ട്രംമ്പിനെ അവർ കാണുന്നതും. കലക്കവെള്ളത്തിൽ മീൻപിടിത്തമാണ് ട്രംപ് എന്ന രാഷ്ട്രീയ-കച്ചവടക്കാരന്റെ ഉന്നവും. അത് ഏതാണ്ട് സാധ്യമായെന്നുള്ളതാണ് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ വിജയവും.
അടുത്തൊരു സംശയം അവശേഷിക്കുന്നത് ; അമേരിക്ക വിൽക്കുന്ന ഈ ആയുധങ്ങളും വിമാനങ്ങളും ഉപയോഗിക്കാൻ ഈ അറബികൾക്ക് ആകുമോ എന്നുള്ളതാണ്. പൊതുവെ സുഖലോലുപരായി ലൈംഗീക ആസക്തിയിൽ മാത്രം രസം കണ്ടെത്തി പണത്തിന്റെ കൊഴുപ്പിൽ ആടിത്തിമിർക്കുന്നവർ ആധുനികലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ പരാജയപ്പെട്ടവരാണ്. അവരൊന്നും യുദ്ധമുന്നണിയിൽ വിയർപ്പൊഴുക്കാൻ കഴിയാത്തവരും അതിൽ മികവില്ലാത്തവരുമാണ്. അതുകൊണ്ടുതന്നെയാണ് ഒന്നുമല്ലാത്ത ഹൂതികളോടുപോലും പലപ്പോഴും വിജയിക്കാനാവാതെപോയത് .

കഴിഞ്ഞ ചില ദിവസങ്ങൾ പ്രശംസാ വാക്കുകളും പുകഴ്ത്തുപാട്ടുകളും ഒക്കെ ധാരാളം കേട്ടു , സമ്മാന പെരുമഴയിൽ ഈ ലോക നേതാക്കൾ മുങ്ങി കുളിച്ചു, ഓഹരി വില്പനക്കാർക്കു നേട്ടമുണ്ടായി, അമേരിക്കൻ പ്രസിഡന്റിനെപ്പറ്റി വീരകഥകൾ എഴുതിച്ചേർത്തു , അറബ് നേതാക്കളുടെ ആത്മാഭിമാനം ബലൂൺ കണക്കെ ഊതി വീർപ്പിക്കപ്പെട്ടു, അങ്ങനെ എല്ലാരും സന്തോഷത്തിൽ.

എന്നാൽ അപ്പോഴും സമാധാനം ഒരു കിട്ടാക്കനിപോലെ എവിടെയോ മറഞ്ഞിരിക്കുന്നു.

പ്രാർത്ഥനയോടെ

ഷാജി ഏബ്രഹാം

You might also like

മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം ഭദ്രാസന കോണ്‍ഫറന്‍സ് ഓഗസ്റ്റ് 20 മുതല്‍ ഡാലസില്‍

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

It feels like a homecoming’: BTS Army takes over Toronto ahead of stadium shows

‘നാടണയുന്നത് പോലെ തോന്നു: റോജർസ് സ്റ്റേഡിയം സംഗീതമേളയ്ക്ക് മുന്നോടിയായി ടൊറന്റോ കീഴടക്കി ബിടിഎസ് ആർമി

ടെക്സസ് പാർക്കർ കൗണ്ടിയിൽ തീപിടിത്തം: മൂന്ന് പേർ മരിച്ചു

Fire Incident at Amravati District Hospital: Tragically Three Newborns Perish

അമരാവതി ജില്ലാ ആശുപത്രിയിൽ തീപിടിത്തം: മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

Life convict jumps parole, stays out for 40 years, gets government job, wins ‘best teacher’ award

പരോൾ ലംഘിച്ച് 40 വർഷം ഒളിവിൽ; അധ്യാപകനായി മികച്ച സേവനത്തിന് പുരസ്കാരം നേടിയ ജീവപര്യന്തം തടവുകാരന് വീണ്ടും ജയിൽശിക്ഷ

Top Picks for You
Top Picks for You