newsroom@amcainnews.com

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞു; ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് യുഎസ് കോടതി

വാഷിംഗ്ടൺ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഫെഡറൽ ജഡ്ജി ഡെബോറ ബോർഡ്മാനാണ് ഉത്തരവ് നടപ്പാക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തിന് തടയിട്ടത്. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാൻഡ് കോടതി നിരീക്ഷിച്ചു.

‘ഇന്ന്, യുഎസ് മണ്ണിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ജനിക്കുമ്പോൾ തന്നെ ഒരു യുഎസ് പൗരനാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവും. ഈ കേസ് തീർപ്പാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും,’ അദ്ദേഹം പറഞ്ഞു. ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ട്രംപിന്റെ ഉത്തരവ് നേരത്തെ സിയാറ്റിലിലെ കോടതിയും സ്റ്റേ ചെയ്തിരുന്നു.

മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും താൽക്കാലത്തേക്കു വരുന്നവരുടെയും മക്കൾ യുഎസിന്റെ ‘അധികാരപരിധിയിൽ’ വരില്ലെന്ന് വ്യാഖ്യാനിച്ചായിരുന്നു ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്.

You might also like

ഡാനിയേൽ സ്മിത്തിന്റെ  ആൽബർട്ട റഫറണ്ടം തട്ടിപ്പ്; മാർക്ക് കാർണി

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി നൂറുകണക്കിന് ആളുകൾ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി സൈന്യം

വഞ്ചനാക്കുറ്റം: കനേഡിയൻ പൗരനെതിരെ യു.എസിൽ കേസ്

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം അറുപതിലധികം ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികൾക്ക് തുണയാകും

കാലാവസ്ഥാ പ്രതിസന്ധി: ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാൻ വിദഗ്ദ്ധർ

ഭ്രമണപഥത്തിലെ ഡാറ്റാ സെന്ററുകളും ബഹിരാകാശ ഊർജ്ജവും: 1.75 ട്രില്യൺ ഡോളറിന്റെ സ്പേസ് എക്സ് ഐപിഒയും മസ്കിന്റെ ലക്ഷ്യങ്ങളും

Top Picks for You
Top Picks for You