newsroom@amcainnews.com

കാനഡയ്‌ക്കൊപ്പം: വേർപിരിയലിനെ എതിർത്ത് ആൽബർട്ട ജനത

പ്രവിശ്യാ സ്വയംഭരണത്തെച്ചൊല്ലിയുള്ള ചർച്ച ശക്തമാകുന്നതിനിടെ ഭൂരിഭാഗം ആൽബർട്ട ജനതയും കാനഡയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. പ്രവിശ്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നടത്തിയ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് സർവേയിലാണ് വേർപിരിയൽ വാദത്തേക്കാൾ ഐക്യത്തിനാണ് മുൻഗണനയെന്ന കണ്ടെത്തൽ. നിലവിൽ ഒരു ഹിതപരിശോധന നടക്കുകയാണെങ്കിൽ സർവേയിൽ പങ്കെടുത്ത 65 ശതമാനം ആളുകളും കാനഡയിൽ തുടരാൻ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയപ്പോൾ, 29 ശതമാനം പേർ മാത്രമാണ് സ്വതന്ത്ര രാജ്യമാകണമെന്ന നിലപാടിനെ പിന്തുണച്ചത്.

സാമ്പത്തികവും പ്രായോഗികവുമായ കാരണങ്ങളാണ് കാനഡയ്‌ക്കൊപ്പം നിൽക്കാൻ ആൽബർട്ടക്കാരെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഫെഡറൽ സർക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തി മൂലം വേർപിരിയലിനെ അനുകൂലിക്കുന്നവർ പ്രവിശ്യയിലെ വിഭവങ്ങളിൽ പൂർണ്ണ നിയന്ത്രണം വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയാൽ പകുതിയിലധികം പേരും പ്രവിശ്യ വിട്ടുപോകാൻ സാധ്യതയുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു. കൂടാതെ, ഭാവിയിൽ അമേരിക്കയുമായി ലയിക്കാനുള്ള രാഷ്ട്രീയ-സാമ്പത്തിക സമ്മർദ്ദമുണ്ടാകുമെന്ന ഭയവും ജനങ്ങൾക്കിടയിലുണ്ട്.

You might also like

സ്വകാര്യ സ്കൂൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കണം: ആൽബർട്ടയിൽ ജനകീയ ഹർജി അവസാനഘട്ടത്തിലേക്ക്

ലൈംഗിക അതിക്രമത്തിന് ഇരയായവർക്ക് സാന്ത്വനമായി റെഡ് ഡിയറിലെ പ്രത്യേക ക്ലിനിക്ക്; കാനഡയിലെ ആദ്യത്തെ ‘വെർച്വൽ എമർജൻസി’ സംവിധാനം

പത്താം വാർഷികം ആഘോഷിച്ച് എഡ്മിന്‍റൻ പെരിയാർതീരം അസോസിയേഷൻ

കാനഡയിലെ ന്യൂ ബ്രൺസ്വിക് കുടിയേറ്റ നിയമങ്ങൾ പരിഷ്കരിച്ചു; ഹോട്ടൽ, റീട്ടെയിൽ മേഖലകളിൽ നിയന്ത്രണം, ആരോഗ്യ-നിർമ്മാണ മേഖലകൾക്ക് മുൻഗണന

ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രാബല്യത്തിലേക്ക്: എസ് ജയശങ്കർ വാഷിങ്ടണിൽ

ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You