newsroom@amcainnews.com

കാട്ടുതീ: വിനോദസഞ്ചാരികള്‍ക്ക് മാനിറ്റോബ സന്ദര്‍ശന വിലക്ക്

കാട്ടുതീയെ തുടര്‍ന്ന് വിനോദസഞ്ചാരികളോട് മാനിറ്റോബ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍. കാട്ടുതീ തുടരുന്നതിനാല്‍ കൂടുതല്‍ ഹോട്ടല്‍ മുറികള്‍ ആവശ്യമായി വരുമെന്നും അതിനാല്‍ പ്രവിശ്യയിലേക്കുള്ള അനാവശ്യ യാത്രകളും പരിപാടികളും ആളുകള്‍ പുനഃപരിശോധിക്കണമെന്നും എമര്‍ജന്‍സി മാനേജ്മെന്റിന്റെ ചുമതലയുള്ള മന്ത്രി ലിസ നെയ്ലര്‍ പറഞ്ഞു. പ്രവിശ്യയ്ക്ക് ടൂറിസം എത്രത്തോളം പ്രധാനമാണെന്നും, ടൂറിസത്തെ ആശ്രയിച്ച് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന നിരവധി തൊഴിലാളികളെക്കുറിച്ച് അറിയാമെന്നും ലിസ നെയ്ലര്‍ കൂട്ടിച്ചേര്‍ത്തു.

മാനിറ്റോബ ഹോട്ടല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് പ്രവിശ്യയില്‍ ഏകദേശം 15,000 ഹോട്ടല്‍ മുറികളുണ്ട്.കാട്ടുതീയെ തുടര്‍ന്ന് ഒഴിപ്പിച്ചവര്‍ക്കായി പ്രവിശ്യ നാല് കോണ്‍ഗ്രഗേറ്റ് ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ വിനിപെഗ്, ബ്രാന്‍ഡന്‍, തോംസണ്‍ എന്നിവിടങ്ങളില്‍ സ്വീകരണ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം പ്രവിശ്യയില്‍ 28 കാട്ടുതീകള്‍ സജീവമാണെന്നും അതില്‍ 10 എണ്ണം നിയന്ത്രണാതീതമാണെന്നും അധികൃതര്‍ അറിയിച്ചു.

You might also like

റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം

റഷ്യ-ഉത്തര കൊറിയ ട്രെയിന്‍ സര്‍വീസ് ഈ മാസം പുനഃരാരംഭിക്കും

ബിരുദ പഠനം കഴിഞ്ഞിറങ്ങുന്ന യുവാക്കൾക്ക് ആശങ്ക; കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമായി ബ്രിട്ടീഷ് കൊളംബിയ

കുടിയേറ്റക്കാരുടെ പ്രതിഷേധം; ലോസാഞ്ചലസില്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ച് ട്രംപ്

മാരകമായ അസുഖമുള്ളവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മരിക്കാം; പുതിയ നിയമവുമായി ന്യൂ യോര്‍ക്ക്

കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കി; 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസ് ഏർപ്പെടുത്തിയ കുടിയേറ്റ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

Top Picks for You
Top Picks for You